വാൽക്കുളമ്പ്- മേരിഗിരി മലയോരപാത എന്നും തകര്‌ന്നുതന്നെ
Saturday, August 24, 2024 1:02 AM IST
വടക്കഞ്ചേരി: തകർന്നുകിടക്കുന്ന വാൽകുളമ്പ്- പനംകുറ്റി- പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം.

പാത നവീകരണത്തിനായി ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്നു രണ്ടുവർഷംമുമ്പ് എംഎൽഎ പറഞ്ഞിരുന്നതാണ്. പിന്നീട് ഒന്നുംനടന്നിട്ടില്ല. വാഹനം ഓടിക്കാൻപറ്റാത്ത വിധം റോഡിന്‍റെ പലഭാഗത്തും പൂർണമായും തകർന്ന നിലയിലാണ്.

പനംകുറ്റിപള്ളി ഭാഗത്തും പോത്തുചാടി ഫോറസ്റ്റ് സ്റ്റേഷൻ അടുത്തുമെല്ലാം റോഡില്ലാത്ത വിധമാണ് തകർന്നു കിടക്കുന്നത്. മലയോരവാസികളുടെ കണ്ണിൽ പൊടിയിടാൻ കൊട്ടിഘോഷിച്ചായിരുന്നു ഒന്നര പതിറ്റാണ്ടുമുമ്പ് മലയോരപാത നിർമിച്ചത്.

ഇത്രയും വർഷത്തിനിടെ വല്ലപ്പോഴുമുള്ള കുഴിയടക്കലല്ലാതെ നല്ലരീതിയിലുള്ള റീടാറിംഗ് നടന്നിട്ടില്ല.


കോരഞ്ചിറയിൽ നിന്നുതുടങ്ങുന്ന മലയോരപാത വാൽ കുളമ്പിലെത്തി അവിടെനിന്നും പനംകുറ്റി, താമരപ്പിള്ളി, പോത്തുചാടി വഴി മേരിഗിരിയിലാണ് തൃശൂർ - പാലക്കാട് ദേശീയപാതയിൽ ചേരുന്നത്.

മംഗലംഡാം, നീതിപുരം പാലക്കുഴി, വാൽകുളമ്പ്, ആരോഗ്യപുരം തുടങ്ങിയ മലയോര പ്രദേശങ്ങളിലുള്ളവർക്കു വടക്കഞ്ചേരിവഴി വരാതെ തൃശൂർ ഭാഗത്തേക്ക് പോകാനുള്ള ഏറ്റവും എളുപ്പമാർഗമാണിത്. ഏഴുകിലോമീറ്റർ ദൂരം ലാഭിക്കാനാകും.

റോഡ് റീടാറിംഗ് നടത്തി രണ്ടുഡസനോളം മലയോര ഗ്രാമങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നാണാവശ്യം.