മോർച്ചറിയെങ്കിലും തുറന്നുകൂടേ?
Saturday, August 24, 2024 1:02 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ മോർച്ചറി പ്രവർത്തനം നിലച്ചതിനാൽ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെത്തിച്ചാണു പോസ്റ്റുമോർട്ടം നടത്തുന്നത്.

കൂടുതൽ ചെലവും സമയവും വേണ്ടിവരുന്നതിനാൽ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മൂന്നുവർഷം മുന്പുവരെ ഇവിടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ ചിറ്റൂരിലെ താലൂക്ക് ആസ്ഥാനത്തെ ആശുപത്രികൂടിയാണിത്. എക്സൈസ്, വനം, പോലീസ് വകുപ്പുകളുടെ നിരവധി കേസുകൾ വരുന്ന ആശുപത്രിയിൽ പോസ്റ്റുമോർട്ടമില്ലാത്തതു ഇവർക്കെല്ലാം വിനയായിട്ടുണ്ട്. കോടികൾ ചെലവഴിച്ച് താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമിച്ചതിന്‍റെ ഭാഗമായി നവീനരീതിയിൽ മോർച്ചറിയും നിർമിച്ചു ഒരുവർഷത്തിലേറെയായി.

പുതിയ ബ്ലോക്ക് ഉദ്ഘാടനത്തോടെ മാത്രമേ മോർച്ചറി പ്രവർത്തനമാവു എന്ന നിലപാടിലാണു ആശുപത്രി അധികൃതർ. ഇക്കഴിഞ്ഞ ദിവസം ചിറ്റൂർ -തത്തമംഗലം നഗരസഭ കൗൺസിൽ യോഗത്തിൽ മുൻ ചെയർപേഴ്സനും നിലവിലെ കൗൺസിലറുമായ കെ. മധു മോർച്ചറി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.


ഈ ആവശ്യത്തെ മിക്ക കൗൺസിലർമാരും പിന്താങ്ങുകയും ചെയ്തിരുന്നു. പ്രശ്നത്തിനു അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ അറിയിച്ചിരുന്നു.

നിലവിൽ നിർമാണം പൂർത്തിയ മോർച്ചറി വസ്ത്രം ഉണക്കാനും മറ്റും മാത്രമായാണ് ഉപയോഗിച്ചുവരുന്നത്. ആശുപത്രിയിൽ സ്ത്രീകളുടെ വാർഡും പുതിയ ബ്ലോക്കിലേക്കു മാറ്റണമെന്നാവശ്യവും വർധിച്ചു വരികയാണ് .

ഏഴുപതുവർഷം മുൻപ് നിർമിച്ച് സ്ത്രീകളുടെവാർഡിൽ കിടത്തിചികിത്സ വിഷമകരമായി മാറിയിട്ടുണ്ട്. വിദഗ്ധ ഡോക്ടരെ ലഭിക്കാത്തതിനാൽ ഏഴുനില പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിനു ഇനിയും മാസങ്ങൾ നീളുമെന്നും അധികൃതരിൽ നിന്നറിയുന്നു.