തോടുകളും കനാലുകളും ശോചനീയാവസ്ഥയിൽ
Friday, June 14, 2024 1:27 AM IST
8പെരുന്തോട് - വലിയതോട്

കയ്പമംഗലം: പെരിഞ്ഞനം മുതൽ എറിയാട് വരെ 14.7 കിലോമീറ്റർ ദൂരമുള്ള തോടാണ് പെരുന്തോട്. മഴക്കാല പൂർവ ശുചീകരണം നടക്കാത്തതുമൂലം പെരുന്തോട്ടിൽ കുളവാഴ, ചണ്ടി, മറ്റു മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. കൂടാതെ തോട്ടിലെ പുല്ല് ചിഞ്ഞ് ദുർഗന്ധവും, കൊതുക് ശല്യവും രൂക്ഷമായിരിക്കുകയാണ്.

തോട്ടിലെ നീരൊഴുക്ക് സുഗമമാക്കിയാൽ വെള്ളക്കെട്ട് പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പെരുന്തോടിന് പലയിടത്തും സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ തോട്ടിലേക്ക് മണ്ണിടിയുന്നതായും, ഇരുഭാഗവും കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള തോടിന്‍റെ ശുചീകരണത്തിന് പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും രണ്ട് തവണ ടെൻഡർ വച്ചെങ്കിലും ആരും എടുക്കാനില്ലാത്തതാണ് ശുചീകരണത്തിന് തടസമായതെന്നും അധികൃതർ പറയുന്നു.

8ഷണ്മുഖം കനാല്‍

ഇരിങ്ങാലക്കുട: മഴക്കാലം വന്നെത്തിയതോടെ ഷണ്‍മുഖം കനാല്‍ നിവാസികളുടെ നെഞ്ചില്‍ തീയാണ്. ആയിരത്തോളം കുടുംബങ്ങളാണ് ഈ കനാലിനു ഇരു കരകളിലുമായി താമസിക്കുന്നത്. നഗരത്തിലെ എല്ലാ മാലിന്യങ്ങളും വന്നു ചേരുന്നത് ഈ കനാലിലേക്കാണ്.

ചെളിയും ചണ്ടിയും നിറഞ്ഞ് കാട് പിടിച്ച് കിടക്കുകയാണ് കനാലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഇതുമൂലം നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ മഴ കനത്താല്‍ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലൂടെ കടന്ന്, കനോലി കനാലില്‍ ചേരുന്ന, ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള ഷണ്‍മുഖം കനാലിലാണ് ചണ്ടിയും കുളവാഴകളും നിറഞ്ഞുകിടക്കുന്നത്.

ഷണ്മുഖം കനാലില്‍ മാലിന്യങ്ങള്‍ വന്നടിയുന്നതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളും മലിനമായി മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപരുകാനുള്ള സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

മഴ ശക്തമായിട്ടും ഷണ്‍മുഖം കനാലില്‍നിന്ന് ചണ്ടിയും കുളവാഴകളും നീക്കംചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധമുണ്ട്. മഴക്കാലമാകുന്നതിനുമുന്‍പേ കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. കനോലി കനാലിലേക്ക് ചേരുന്ന പുളിക്കെട്ട് കഴിഞ്ഞയാഴ്ച തുറന്നതോടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള കനാലിലെ ചണ്ടിയും കുളവാഴകളും ഒഴുക്കില്‍ കനാലിലേക്ക് പോകുന്നുണ്ടെങ്കിലും എടതിരിഞ്ഞി പാലത്തിന് കിഴക്കുഭാഗത്തിപ്പോഴും ചണ്ടിയും കുളവാഴകളും നിറഞ്ഞ അവസ്ഥയിലാണ്.

ഈ വര്‍ഷം പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയോ തോടുകള്‍ ഒന്നും തന്നെ വൃത്തിയാക്കിയിട്ടില്ല. കനാല്‍ വൃത്തിയാക്കാന്‍ വൈകിയാല്‍ തേമാലിത്തറയുള്‍പ്പടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകും.

കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ ജലസേചനവകുപ്പിന് കത്തുനല്‍കി.

8കൊടുങ്ങല്ലൂർ സിഐ
ഓഫീസിനു സമീപത്തെ തോട്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സിഐ ഓഫീസിന് പടിഞ്ഞാറ് ഭാഗത്തുള്ളേ തോട്ടിലെ കുമിഞ്ഞുകൂടിയ മാലിന്യ കുമ്പാരം നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കുട്ടികൾ അടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന ഈ ഭാഗത്ത് കൊതുകുശല്യം ദുസ്സഹമായിരിക്കുകയാണ്.

ഡെങ്കിപ്പനി, മലേരിയ അസുഖങ്ങൾ നിത്യ സംഭവമായിരിക്കെ ഈ മാലിന്യമാരക വിപത്തിന് കാരണമാകുമെന്നു കോൺഗ്രസ്  ആരോപിക്കുന്നു.

പല പ്രാവശ്യം നഗരസഭ അധികൃതർ, കൗൺസിലർ എന്നിവരോട് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല. ഈ നാട്ടുകാരോട്  നിസംഗദമനോഭാവം പുലർത്തുന്ന ഇത്തരക്കാർക്കെതിെരെ കടുത്ത സമരമായി രംഗത്തിറങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചു.

നേതാക്കളായ കെ.പി. സുനിൽകുമാർ, സനിൽ സത്യൻ, സുനിൽ കളരിക്കൽ, ആനന്ദമേനോൻ എന്നിവർ പ്രസംഗിച്ചു.

മറ്റത്തൂരില്‍ മലിനജലം
ഓടയിലേക്കൊഴുക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കാല രോഗ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി.
പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കണ്ടെത്തിയ റബര്‍തോട്ടം ഉടമകള്‍ക്കും, വീട്ടുടമസ്ഥര്‍ക്കും പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നോട്ടീസ് നല്‍കുകയും മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മറ്റത്തൂര്‍ സിഎച്സി സൂപ്രണ്ട് ഡോ.എം.വി.റോഷ് അറിയിച്ചു.

പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സുന്ദരന്‍, ജെഎച്ഐമാരായ എന്‍.വി. ഇല്യാസ്, കെ.വി. ശ്രീകല, സ്മിതറോസി, കെ. ഗ്രീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.