പോട്ട പാപ്പാളി ജംഗ്ഷൻ അടച്ചുകെട്ടി; തുറന്നുകിടക്കുന്ന ഭാഗത്തുകൂടി വാഹനങ്ങൾ ദേശീയപാതയിലേക്ക്
Friday, June 21, 2024 1:47 AM IST
ചാലക്കുടി: ദേശീയപാത പാപ്പാളി ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ റോഡ് അടച്ചു കെട്ടിയെങ്കിലും തുറന്നുകിടക്കുന്ന ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നത് ആശങ്കയായി. ഈ ഭാഗംകൂടി അടയ്ക്കാതെ പാപ്പാളി ജംഗ്ഷൻ മാത്രം അടച്ചതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണിപ്പോൾ.

മന്ത്രി കെ.ബി. ഗണേഷ്കുമാർ ഇവിടെ സന്ദർശനംനടത്തിയപ്പോഴാണ് അപകടം ഒഴിവാക്കാൻ പാപ്പാളി ജംഗ്ഷനിൽനിന്നു റോഡ് മുറിച്ചുകടക്കാനുള്ള മാർഗം അടച്ചുകെട്ടാൻ നിർദേശിച്ചത്. ദേശീയപാതയിൽനിന്ന് അതിരപ്പിള്ളിയിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് അടച്ചത്. എന്നാൽ വാഹനങ്ങൾ അടുത്ത വഴി ഉപയോഗിച്ചതോടെ ഫലമില്ലാതായി.

ഇതേസമയം ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്ത് സർവീസ് റോഡ് പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നുവെങ്കിലും അധികൃതർ എസ്റ്റിമേറ്റ് പോലും സമർപ്പിച്ചിട്ടില്ല. താണിപ്പാറ ഭാഗത്തുള്ളവർക്ക് ഇതുമൂലം ദേശീയപാത വഴിമാത്രമേ സഞ്ചരിക്കാനാവൂ എന്ന സ്ഥിതിയാണ്.