ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലെ ടാപ്പ് മോഷണം; രണ്ടുപേർ അറസ്റ്റിൽ
Thursday, June 20, 2024 1:27 AM IST
ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിൽനിന്നു ടാപ്പുകൾ മോഷണം നടത്തിയ പ്രതികൾ പോലീസ് പിടിയിലായി. നെടുമ്പാശേരി വാപ്പലശേരി വടക്കിനേത്ത് മാർട്ടിൻ (54), ഇയാളിൽനിന്നു ടാപ്പുകൾ വാങ്ങിയ മുരിങ്ങൂരിലെ ആക്രിക്കടക്കാരൻ മുഹമ്മദ് ആബിൻ (35) എന്നിവരാണ് അറസ്റ്റിലായത്.

മേയ് 17നാണു നഗരസഭയുടെ കീഴിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽനിന്നു സ്റ്റീലും പിച്ചളയും അടങ്ങിയ 20 ടാപ്പുകൾ മോഷണം പോയത്.

സ്റ്റേഡിയത്തിൽ ഒരു മതസ്ഥാപനത്തിന്‍റെ കൺവൻഷൻ നടത്തുന്നതിനായി തുറന്നിട്ടസമയത്താണ് ഇയാൾ അകത്തുകടന്നു ടാപ്പുകൾ മോഷ്ടിച്ചത്. ഇൻഡോർ സ്റ്റേഡിയത്തിനു സമീപം മാലിന്യത്തിനു തീപിടിച്ചപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിലെ അഗ്നിശമനോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണു വിലയേറിയ ഉപകരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

നഗരസഭയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫിംഗർ പ്രിന്‍റ് ഉദ്യോഗസ്ഥർക്കു മോഷ്ടാവിന്‍റെ വിരലടയാളം ലഭിച്ചിരുന്നു.

ഇതേത്തുടർന്ന് സമാനരീതിയിൽ മോഷണം നടത്തുന്ന കുറ്റവാളികളുടെ രേഖകൾ പരിശോധിച്ചാണു പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. മോഷണം നടത്തിയ ടാപ്പുകൾ 5000 രൂപയ്ക്കാണ് ആക്രിക്കടയിൽ മാർട്ടിൻ വിറ്റത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.