ചെന്ത്രാപ്പിന്നി മേഖലയിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് ഒരു മാസം
Friday, June 21, 2024 1:47 AM IST
എടത്തിരുത്തി: ചെന്ത്രാപ്പിന്നി മേഖലയിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട്ഒരു മാസം. വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ പരാതി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 8,9,10 വാർഡുകളിലേക്കുള്ള ശുദ്ധജല വിതരണമാണ് നിലച്ചത്.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നിർമാണം നടക്കുന്നിടത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ആദ്യം കുടിവെള്ള വിതരണം മുടങ്ങിയത്. തകരാർ പരിഹരിച്ചുവെങ്കിലും വെള്ളമെത്തിയില്ല. തുടർന്ന് ജനങ്ങൾ പരാതിയുമായി വീണ്ടും രംഗത്തെത്തി. വാട്ടർ അഥോറിറ്റി ജീവനക്കാരും ഒമ്പതാം വാർഡ് മെമ്പർ കെ.എസ്. അനിൽകുമാറും ചേർന്ന് റോഡരികിലെ പത്തോളം സ്ഥലത്ത് കുഴിയെടുത്തപ്പോഴാണ് പൈപ്പിലെ ഒരു തടസം കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഐസ് പ്ലാന്‍റിനു സമീപം ആൽമരത്തിന്‍റെ വേര് പൈപ്പിന്‍റെ ജോയിന്‍റിലൂടെ കയറിയതാണ് വെള്ളമൊഴുക്ക് തടസപ്പെടുത്തയത്. പത്തു മീറ്ററോളം നീളത്തിലുള്ള വേര് മുറിച്ചുമാറ്റിയിരുന്നു.

ഇതിനുശേഷവും വെള്ളം പൈ പ്പിലെത്തിയിരുന്നില്ല. വാൽവ് തകരാറാണെന്നു കരുതി സി.വി. സെന്‍ററിലെ വാൽവ് പരിശോ ധിച്ചെങ്കിലും ഫലംകണ്ടില്ല.വാട്ടർ അഥോറിറ്റി ജോലിക്കാർ ആവതുശ്രമിച്ചിട്ടും പൈപ്പിലെ തകരാർ ഇതുവരെയും കണ്ടെത്തിയില്ല. വിശേഷദിവസങ്ങളിൽ പോലും വെള്ളം കിട്ടാതായതോടെ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ചാമക്കാലയിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു.