ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടിനത്തിൽ റിക്കാർഡ് വരവ്
Wednesday, June 19, 2024 1:51 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ട തിങ്കളാഴ്ച വഴിപാടിനത്തിൽ റിക്കാർഡ് വരവ്. 96,99,253 രൂപയാണു തിങ്കളാഴ്ച ഭക്തർ വഴിപാട് ശീട്ടാക്കിയ ഇനത്തിൽ ലഭിച്ചത്.

നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനത്തിലൂടെമാത്രം 38,46,520 രൂപ ലഭിച്ചു. ഇതും റിക്കാർഡാണ്. തുലാഭാരം 31.04 ലക്ഷം, പാൽപ്പായസം 7.10 ലക്ഷം, നെയ്പ്പായസം 2. 34 ലക്ഷം എന്നിങ്ങനെയാണ് മറ്റു വഴിപാടുകൾ. വൈശാഖ ആരംഭദിവസമായ മേയ് 18 ന് ലഭിച്ച 83.19 ലക്ഷം രൂപയാണ് ഇതിനുമുൻപ് ലഭിച്ച കൂടിയ വഴിപാടുതുക.

തിങ്കഴാഴ്ച പുലർച്ചെ മുതൽതന്നെ ദർശനത്തിനു നീണ്ടവരിയാണ് ഉണ്ടായിരുന്നത്. വരിപ്പന്തൽ നിറഞ്ഞതിനുശേഷം പടിഞ്ഞാറെ നടപ്പന്തലുംകടന്ന് പടിഞ്ഞാറെ ഇന്നർ റിംഗ്റോഡുവരെ വരിയെത്തി. മണിക്കൂറുകൾ വരിനിന്നാണ് ഭക്തർക്കു ദർശനം ലഭിച്ചത്.

പൊതു അവധിദിവസമായതിനാൽ രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ വിഐപി ദർശനം അനുവദിച്ചില്ല. 16 വിവാഹങ്ങളും 648 ചോറൂൺ വഴിപാടും നടന്നു.

ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കലിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണു ക്രമീകരണങ്ങൾ ഒരുക്കിയത്.