കൈക്കരുത്തില്‍ പോള്‍ദാസിനെ തോല്‍പ്പിക്കാനാവില്ല മക്കളേ...
Friday, June 14, 2024 1:27 AM IST
വെള്ളിക്കുളങ്ങര: അറുപത്തിയൊന്നാം വയസിലും കൈക്കരുത്തില്‍ താന്‍ അജയ്യനാണെന്നു തെളിയിച്ചിരിക്കുകയാണ് വെള്ളിക്കുളങ്ങര സ്വദേശി പോള്‍ദാസ് കിഴക്കേപീടിക.

ആസാമിലെ ദുലിയാജാനില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ഗ്രാൻഡ്മാസ്റ്റര്‍ 70 കിലോയ്ക്കു മുകളിലുള്ള വിഭാഗത്തില്‍ രണ്ടു സ്വര്‍ണമെഡല്‍ നേടി, ഗ്രീസില്‍ നടക്കാനിരിക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ് പോൾദാസ്.

പതിനെട്ടുവയസു മുതല്‍ പഞ്ചഗുസ്തിരംഗത്തു കൈക്കരുത്ത് തെളിയിച്ച് തിളങ്ങിനില്‍ക്കുന്ന താരമാണ് പോള്‍ദാസ്. പഞ്ചഗുസ്തി മത്സരങ്ങളിലും ശരീരസൗന്ദര്യമത്സരങ്ങളിലും പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങള്‍ നേടി. പഞ്ചഗുസ്തിയില്‍ പലതവണ ദേശീയചാമ്പ്യനായി. മിസ്റ്റര്‍ കേരളയായും മിസ്റ്റര്‍ ഇന്ത്യയായും ബോഡിബില്‍ഡിംഗ് മല്‍സരങ്ങളില്‍ തിളക്കമാര്‍ന്ന ജയം കരസ്ഥമാക്കി. 61-ാം വയസിലെത്തിനില്‍ക്കുമ്പോഴും കൈക്കരുത്തില്‍ പോള്‍ദാസ് തന്നെയാണ് ദേശീയ ചാമ്പ്യന്‍.

ചിട്ടയായ പരിശീലനവും നിരന്തരമായ പ്രയത്‌നവുമാണ് തന്‍റെ വിജയരഹസ്യമെന്നു പോള്‍ദാസ് പറയുന്നു. ജൂലൈ 24 മുതല്‍ 28 വരെ ബംഗളൂരുവില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കും തുടര്‍ന്ന് ഗ്രീസില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്കും പോള്‍ദാസ് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 2019ല്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പോള്‍ദാസ് ലോകതലത്തിലെ മികച്ച പത്തു താരങ്ങളിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, പഞ്ചായത്തംഗങ്ങൾ, കായികപ്രേമികളായ സുഹൃത്തുക്കള്‍ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ആസാമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സ്വര്‍ണമെഡില്‍ നേടാനും തന്നെ സഹായിച്ചതെന്നു പോള്‍ദാസ് പറഞ്ഞു. ഗ്രീസില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചെലവേറുമെന്നതിനാല്‍ സാമ്പത്തികമായി തന്നെ സഹായിക്കാന്‍ സംഘടനകളോ സ്ഥാപനങ്ങളോ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്തെ വീട്ടില്‍ പോള്‍ദാസ് പരിശീലനം തുടരുന്നത്.
ശോഭയാണ് ഭാര്യ. ശില്പ, മാര്‍ഷല്‍ എന്നിവര്‍ മക്കളാണ്.