കാട്ടാനയിറങ്ങി
Thursday, June 13, 2024 1:14 AM IST
വടക്കാഞ്ചേരി: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാന മച്ചാട് ജനവാസ മേഖലയിലറങ്ങി. കൃഷികൾ നശിപ്പിച്ചു. തെക്കുംകര പഞ്ചായത്തിലെ മലാക്ക കദളിക്കാട്ടിൽ പ്രകാശന്‍റെ വീടിന്‍റെ മുറ്റത്തുവരെ കാട്ടാനയെത്തി. വീടിന്‍റെ അമ്മിത്തറയിൽവച്ചിരുന്ന പഴുത്ത ചക്ക ഭക്ഷണമാക്കിയ കാട്ടാന തൊട്ടടുത്ത വീടായ അച്ചിങ്ങര വീട്ടിൽ കാർത്യായനിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിൽ നിന്നു ചക്കകൾ പറിച്ചുതിന്നു. പ്രദേശത്ത് ഒട്ടേറെ പറമ്പുകളിൽ ആനയുടെ ശല്യം ഉണ്ടായിട്ടുണ്ട്. തുടർന്നു തിരുത്തിൽമേൽ രാമകൃഷ്ണന്‍റെ വീട്ടിലെത്തിയ കാട്ടാന പന കുത്തിമറിച്ചിട്ടു. മരം വീണ ശബ്ദംകേട്ട് ആളുകൾ ബഹളംവച്ച് പടക്കം പൊട്ടിച്ചതോടെ പിൻതിരിഞ്ഞോടിയ കാട്ടാനയുടെ ദൃശ്വങ്ങൾ കാട്ടാൻകോട്ടിൽ ബിജുവിന്‍റെ വീട്ടിൽ സ്ഥാപിച്ച സിസിടിവി കാമറയിലും പതിഞ്ഞിട്ടുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കഴിഞ്ഞദിവസം ആന എത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്. നിരവധി തവണ അധികൃതർക്കു വനമേഖലയിലുള്ളവർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നു നാട്ടുകാരും പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. കാട്ടാനഭീതി ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.