പുലിഭീതിയൊഴിയാതെ മരോട്ടിച്ചാൽ; നിരീക്ഷണ കാമറ സ്ഥാപിക്കാൻ വനംവകുപ്പ്
Thursday, June 13, 2024 1:14 AM IST
പുത്തൂർ: പുലിഭീതി ഒഴിയാതെ മരോട്ടിച്ചാൽ ചുള്ളിക്കാവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുലിയിറങ്ങിയതോടെ പ്രദേശവാസികളുടെ ഭീതി വിട്ടുമാറിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാകുടിയിൽ ചാക്കപ്പന്‍റെ വീട്ടിലെ ആടിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. ഈ വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി വീണ്ടും പുലിയെ കണ്ടതോടെയാണു നാട്ടുകാർ ഭീതിയിലായിരിക്കുന്നത്. വീടുകൾക്കു സമീപം തേക്ക് പ്ലാന്‍റേഷനായതിനാൽ പുലികൾക്കു രക്ഷപ്പെടാനും എളുപ്പമാണ്.

പാലപ്പിള്ളി എസ്റ്റേറ്റിൽ നിന്നാണു പുലികൾ ഈ ഭാഗത്തേയ്ക്കു വരുന്നതാണെന്നാണു സൂചന. ഒരേ സ്ഥലത്തു വീണ്ടും പുലിയെ കണ്ടതോടെ ജനങ്ങളും ഭീതിയിലാണ്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ പി.എസ്. സജിത്ത്, ടി.എ. അരോഷ്, ഷാജി വാരപ്പെട്ടിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ നീക്കങ്ങൾ അറിയുന്നതിനായി പ്രദേശത്ത് സിസിടിവി കാമറ ഉടൻ സ്ഥാപിക്കുമെന്ന് അറിയിച്ചു.