തൃശൂർ: അതിരൂപതയിലെ വൈദികനായ ഫാ. സേവ്യർ പാണേങ്ങാടൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് മച്ചാട് ഇടവകദേവാലയത്തിൽ. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികനാകും.
ഇന്നുരാവിലെ 6.30നു തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ ദിവ്യബലിക്കുശേഷം 7.30 മുതൽ 8.30 വരെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൃതദേഹം മച്ചാട് ഇടവകയിലെ സഹോദരൻ ആന്റണിയുടെ വസതിയിലേക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 2.30 നു സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
മച്ചാട് ഇടവകയിലെ പരേതരായ ജേക്കബ് - മേരി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: റോസി, എൽസി, ത്രേസ്യ, വെറോനിക്ക, ലൂസി, തോമസ്, ആന്റണി. തൃശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1982 ഡിസംബർ 20ന് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
പാലയൂർ, ചിറ്റാട്ടുകര, ചേലക്കര, തൃശൂർ ലൂർദ്, കുരിയച്ചിറ, അരിന്പൂർ, പാവറട്ടി, പഴുവിൽ സഹവികാരിയായും മുണ്ടൂർ, കോട്ടപ്പടി, പൊന്നാനി നടത്തുവികാരിയായും തങ്ങാലൂർ, വെളപ്പായ, കാരമുക്ക്, പുതുരുത്തി, മുണ്ടത്തിക്കോട്, പെരിങ്ങോട്ടുകര, ഏങ്ങണ്ടിയൂർ വികാരിയായും സേവനമനുഷ്ഠിച്ചു. 2001 ജൂലൈ 19 മുതൽ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതത്തിലായിരുന്നു.