നാട്ടുകാരുടെ സഹായം തുണച്ചില്ല; മാതൃകാകർഷകൻ യാത്രയായി
Wednesday, June 12, 2024 11:04 PM IST
തിരുവില്വാമല: ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കളും നാട്ടുകാരും പ്രാർഥിച്ചും പണം സ്വരൂപിച്ചും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരെയും ദുഃഖത്തിലാഴ്ത്തി കർഷകൻ മുകുന്ദൻ (53) യാത്രയായി.

തിരുവില്വാമല കാട്ടുകുളം പരേതനായ പൊന്നാത്ത് ഗോപാലകൃഷ്ണൻ നായരുടെ മകൻ മുകുന്ദൻ ഒന്നര മാസത്തോളമായി പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നു. സ്വന്തം കൃഷിസ്ഥലത്തുവച്ച് അണലിയുടെ കടിയേറ്റ് ഒറ്റപ്പാലത്തെ സ്വകാര്യആശുപത്രിയിലും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു.

മാതൃകാകർഷകനും പരോപകാരിയും മൃഗസ്നേഹിയുമായിരുന്നു മുകുന്ദൻ. പാടത്തും പറമ്പിലും അധ്വാനിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. ചികിത്സക്കും ഡയാലിസിസിനുമായി ലക്ഷങ്ങൾ ചെലവായി. കുടുംബത്തിന്‍റെ സാമ്പത്തികപ്രയാസം തിരിച്ചറിഞ്ഞ് സ്നേഹിതരും നാട്ടുകാരും പണം സ്വരൂപിച്ചു കൊടുത്തിരുന്നു. ഇന്നലെ പുലർച്ചെ വേദനകളില്ലാത്ത ലോകത്തേക്ക് മുകുന്ദൻ നിശബ്ദം കടന്നുപോയി. ഭാര്യ: പ്രിയ. മകൾ: അനഘ.