മരോട്ടിച്ചാലിൽ ആടിനെ പിടികൂടിയത് പുലിയാണെന്നു സ്ഥിരീകരിച്ചു
Wednesday, June 12, 2024 1:14 AM IST
പുത്തൂർ: മരോട്ടിച്ചാലിൽ കഴിഞ്ഞ ദിവസം ആടിനെ കൊന്നതു പുലിയെന്നു സ്ഥിരീകരിച്ച് വനം വകുപ്പ്. ശനിയാഴ്ച്ച രാത്രിയിലാണ് ആടിനെ പുലി ആക്രമിച്ചത്. മരോട്ടിച്ചാൽ സ്വദേശി നെല്ലിക്കാകുടിയിൽ ചാക്കപ്പന്‍റെ വീട്ടിലെ ആടിനെയാണ് ശനിയാഴ്ച്ച രാത്രി പുലി ആക്രമിച്ചുകൊന്നത്. വാർഡ് മെമ്പർ അരോഷിന്‍റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഇതോടെ ആടിനെ കൊലപ്പെടുത്തിയത് പുലിയാണെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. മുരുംക്കുംപാറ ഇളംപാറ പ്രദേശത്ത് തിങ്കളാഴ്ച വൈകിട്ട് പുലിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇവിടെ കണ്ടത് പുലി അല്ലെന്നും കാട്ടുപൂച്ച ആണെന്നും വനം വകുപ്പ് വ്യക്തമാക്കി.

വീണ്ടും പുലിയെ
കണ്ടതായി നാട്ടുകാർ

പുത്തൂർ: മരോട്ടിച്ചാലിൽ ഇളംപാറയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 7.45നാണു പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം ആടിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപത്തു തന്നെയാണു വീണ്ടും പുലിയെ കണ്ടത്.

പ്രദേശത്ത് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചുവെങ്കിലും രണ്ട് വാച്ചർമാർ മാത്രമാണു തെരച്ചിലിന് എത്തിയതെന്നു നാട്ടുകാർ പരാതിപ്പെട്ടു.