കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ മണൽത്തിട്ട തീർത്ത് എടവിലങ്ങ് പഞ്ചായത്ത്
Wednesday, June 12, 2024 1:14 AM IST
ൊകൊടുങ്ങല്ലൂർ: കടൽക്ഷോഭത്തിന്‍റെ തീവ്രത കുറയ്ക്കുവാൻ മണൽത്തിട്ട നിർമിച്ച് എടവിലങ്ങ് പഞ്ചായത്ത്. പതിനാലാം വാർഡിൽ കാര കടപ്പുറത്താണ് പഞ്ചായത്ത് അധികൃതർ നൂറുമീറ്ററോളം നീളത്തിൽ ജെസിബി ഉപയോഗിച്ച് മണൽത്തിട്ട നിർമിച്ചത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതർ താൽക്കാലികമായി മണൽത്തിട്ട നിർമിച്ചത്.

രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ വേലിയേറ്റത്തെതുടർന്ന് ജനവാസ പ്രദേശത്തേക്ക് കടൽ ഇടിച്ചുകയറിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശം വെള്ളത്തിലായി.

ഈ ഭാഗത്തുണ്ടായിരുന്ന രണ്ട് വീടുകൾക്ക് കേടുവരുകയും അവരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്തുള്ള ഇരുപതോളം വീടുകളിലേക്ക് കടൽവെള്ളം കയറുകയും ചെയ്തിരുന്നു.

കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ജിയോ ബാഗ്, തടയണ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിലവിൽ ഉണ്ടായിരുന്ന കടൽഭിത്തിയിൽ തന്നെ താൽക്കാലിക പരിഹാരമായി പഞ്ചായത്ത് തനതുഫണ്ട് ഉപയോഗിച്ച് മണൽത്തിട്ട നിർമിച്ചിട്ടുള്ളത്.

രൂക്ഷമായ കടലാക്രമണം ഉണ്ടായാൽ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് നിഷ അജിതൻ പറഞ്ഞു.