തൃശൂർ ഡിസിസി ; പ്രശ്നങ്ങൾ തീർക്കാൻ മുരളി എത്തുന്നു
Wednesday, June 12, 2024 1:13 AM IST
സ്വന്തം ലേഖകൻ

തൃശൂർ: തന്‍റെ തോൽവിയുടെ പേരിൽ ഉമിത്തീപോലെ പുകഞ്ഞുനീറിക്കത്തുന്ന തൃശൂർ ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒടുവിൽ സാക്ഷാൽ കെ. മുരളീധരൻതന്നെ എത്തുന്നു.
കഴിഞ്ഞദിവസം മുരളിയുടെ അടുത്ത അനുയായി സജീവൻ കുരിയച്ചിറയുടെ തറവാട്ടുവീടിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം കോഴിക്കോടുനിന്ന് മുരളീധരൻ സജീവൻ കുരിയച്ചിറയെ ഫോണിൽ വിളിക്കുകയും, വിഷമിക്കേണ്ടെന്നും പ്രശ്നങ്ങളെല്ലാം ഉടൻ തീർക്കാമെന്നും പറയുകയായിരുന്നു.

കെ. മുരളീധരനേറ്റ കനത്ത പരാജയത്തിന്‍റെ പേരിലാണ് തുടർച്ചയായി തൃശൂരിൽ പോസ്റ്ററൊട്ടിക്കലും കൂട്ടത്തല്ലും ഡിസിസി പ്രസിഡന്‍റിന്‍റെയും യുഡിഎഫ് ജില്ലാ ചെയർമാന്‍റെയും രാജിയും വീടാക്രമണവുമെല്ലാം നടന്നത്. ആകെ കലുഷിതമായ ജില്ലാ കോണ്‍ഗ്രസിനെ ശാന്തമാക്കാനാണ് മുരളി ശ്രമിക്കുക.

തന്‍റെ തോൽവിയുടെ പേരിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നു നേരത്തേതന്നെ മുരളി ആവശ്യപ്പെട്ടിരുന്നു. കായികമായ ആക്രമണങ്ങളിലേക്കു കാര്യങ്ങൾ എത്തിയതോടെയാണ് മുരളിതന്നെ നേരിട്ടു പ്രശ്നപരിഹാരത്തിനു മുൻകൈയെടുക്കുന്നത്.

വീടാക്രമണം സംബന്ധിച്ച് ഇതുവരെയും താൻ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കെപിസിസി, ഡിസിസി നേതൃത്വത്തെ അറിയിക്കുമെന്നും സജീവൻ കുരിയച്ചിറ പറഞ്ഞു.

അതിനുശേഷമേ പരാതി നൽകുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. തന്‍റെ വീടാക്രമിച്ചതിനു പിന്നിലാരാണെന്ന് എല്ലാവർക്കുമറിയാമെന്നും സജീവൻ കൂട്ടിച്ചേർത്തു.