ജോലി വാഗ്ദാനം: പിടികിട്ടാപ്പുള്ളി പത്തു വർഷങ്ങൾക്കുശേഷം പിടിയിൽ
Friday, August 2, 2024 10:47 PM IST
പൂച്ചാക്കല്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ പ്രതിയെ പത്തു വര്‍ഷങ്ങള്‍ക്കുശേഷം പൂച്ചാക്കൽ പോലീസ് പിടികൂടി. കൊല്ലം അമ്പലംകുന്ന് വെളിനാട് പഞ്ചായത്തില്‍ ഭാഗ്യമംഗലം വീട്ടില്‍ ബിനീഷ് ബാബു(46) ആണ് പിടിയിലായത്. 2014ല്‍ പൂച്ചാക്കല്‍ സ്വദേശിയില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയത് എന്നാണ് കേസ്.

പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എൻ.ആർ. ജോസിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒമാരായ അരുണ്‍കുമാര്‍. എം, ടെല്‍സണ്‍ തോമസ്, സൈബിന്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


2014ല്‍ പൂച്ചാക്കല്‍ സ്വദേശിയില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ബിനീഷ് ബാബു. തിരുവനന്തപുരം തമ്പാന്നൂര്‍ ഭാഗത്ത് വച്ചാണ് പ്രതിയെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബിനീഷ് ബാബുവിന്‍റെ പേരില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നിരവധി കേസുകളുണ്ടെന്ന് പൂച്ചാക്കല്‍ പോലീസ് പറയുന്നു.