വരട്ടാർ തീരമിടിയുന്നു; വീടുകൾ അപകടാവസ്ഥയിൽ
Friday, August 2, 2024 10:47 PM IST
ചെങ്ങന്നൂര്‍: പമ്പയുടെ കൈവഴിയായ വരട്ടാറിന്‍റെ തീരമിടിച്ചില്‍ ശക്തമായി. നീരൊഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിനു പുറമെ തീരമിടിയാന്‍ തുടങ്ങിയത് സമീപവാസികള്‍ക്കു ദുരിതമായി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തുരുത്തേല്‍ ഭാഗത്ത് വലിയതോതിലാണ് തീരമിടിയുന്നത്. മുളയും മറ്റും വെച്ചുപിടിപ്പിച്ചിട്ടും തീരമിടിച്ചില്‍ തുടരുകയാണ്. നദിയുടെ അടിത്തട്ടിലെ മണ്ണ് നീങ്ങുമ്പോള്‍ മുകളില്‍നിന്ന് തീരമിടിയുകയാണ്.

വിമുക്തഭടനായ ശ്രീവിലാസ ത്തില്‍ ശ്രീകുമാറിന്‍റെ വസ്തുവിന്‍റെ കുറെ ഭാഗം ഇതിനോടകം നദി കവര്‍ന്നെടുത്തു. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴുമെന്നതിനാല്‍ നദീതീരത്ത് നില്‍ക്കുന്നതുപോലും അപകടം വിളിച്ചുവരുത്തും. 2018ല്‍ നദീതീരത്തെ സഞ്ചാരമാര്‍ഗവും പ്രളയം കവര്‍ന്നിരുന്നു.

അതേസമയം, നദീതീരത്ത് പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ ഇറിഗേഷന്‍ വിഭാഗം അടങ്കല്‍ തയാറാക്കി പോയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. 60 ലക്ഷം രൂപയുടെ അടങ്കലാണ് തയാറാക്കിയത്. ഫണ്ട് ലഭിച്ചാല്‍ പണിനടത്താമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.


130 മീറ്റര്‍ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മിക്കാനാണിത്. നിരന്തരമായ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഇറിഗേഷന്‍ വിഭാഗം അളവെ ടുക്കാന്‍ തയാറായത്. വരട്ടാറില്‍ വലിയതോതിലാണ് ചെളിയും മണ്ണും അടിഞ്ഞിരിക്കുന്നത്. ഇതു മൂലം പെട്ടെന്ന് നദിയില്‍ വെള്ള മുയരും. പാര്‍ശ്വഭിത്തിയില്ലാത്തയിടങ്ങളിലെ വസ്തുവും നഷ്ടപ്പെടും.

തിരുവന്‍വണ്ടൂര്‍ നന്നാട് ഭാഗത്തുള്ളവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വരട്ടാറിന്‍റെ തീരമിടിച്ചില്‍ തടയാനും മലിനജലം കെട്ടിക്കിടക്കാതിരിക്കുന്നതിനും പുനരുജ്ജീവന പദ്ധതിയുടെ വേഗം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, മൂന്നുവര്‍ഷത്തിനുള്ളില്‍ നദിയെ വീ ണ്ടെടുക്കാന്‍ കര്‍മപദ്ധതി തയാറാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.