ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചു ; മാവേലിക്കരയില്‍ ഭരണ പ്രതിസന്ധി
Thursday, August 1, 2024 11:15 PM IST
മാവേലിക്കര: നഗരസഭയിലെ ഭരണം അനിശ്ചിതത്വത്തിലേക്ക്. ചെയര്‍മാനുള്ള പിന്‍തുണ പിന്‍വലിച്ചതായി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി. ഇന്നലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ചെയര്‍മാന്‍ കെ.വി.ശ്രീകുമാറിനു കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയിരുന്ന പിന്‍തുണ പിന്‍വലിക്കാൻ തീരുമാനിച്ചത്.

മൂന്നുവര്‍ഷത്തിനുശേഷം രാജിവയ്ക്കാമെന്നും തുടര്‍ന്ന് നിലവിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നൈനാന്‍ സി. കുറ്റിശേരിക്കു പിന്തുണ നല്‍കാമെന്നുമുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായ കെ.വി. ശ്രീകുമാറിനു കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നത്.

എന്നൽ, മൂന്നുവര്‍ഷവും ഏഴുമാസവും പിന്നിട്ടശേഷവും ചെയര്‍മാന്‍ രാജിവയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ സന്നിഹിതനല്ലായിരുന്ന ചെയര്‍മാന്‍ കെ.വി. ശ്രീകുമാറിനെ യോഗത്തിലേക്കു വിളിച്ചുവരുത്തിയശേഷം ഒക്ടോബര്‍ ഒന്നിനു രാജിവയ്ക്കാമെന്ന് ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ അതിന് സന്നദ്ധനല്ല എന്നു പറഞ്ഞ് ചെയര്‍മാന്‍ യോഗത്തില്‍ നിന്നുപോയി. തുടര്‍ന്ന് കൂടിയ യോഗം ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അനി വര്‍ഗീസ് അറിയിച്ചു.

എന്നാല്‍, താന്‍ ചുമതല ഏറ്റ ശേഷം രണ്ടു വര്‍ഷം കോവിഡ് കാലമായി പോയി. പിന്നെ തുടക്കം കുറിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. വെല്‍നസ് സെന്‍ററുകളുടെ പൂര്‍ത്തീകരണം, പുതിയകാവ് മാര്‍ക്കറ്റ് നവീകരണം എന്നിവ പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കാതിരുന്നതിനാലാണ് ഇപ്പോള്‍ രാജി വയ്ക്കാന്‍ തയാറല്ലെന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതെന്ന് കെ.വി.ശ്രീകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് തനിക്കുണ്ടെന്നും അവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നഗരസഭയില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-9, ബിജെപി- സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
ഇന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് രാജിവച്ച വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥി നൈനാന്‍ സി. കുറ്റിശേരിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിത്രാ അശോകുമാണ്. സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ-മൂന്ന്, സിപിഎം-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഇല്ല.


ചര്‍ച്ച തുടങ്ങി
മുന്നണികൾ

മാവേലിക്കര: നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാറിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ നഗരസഭ ഭരണം പിടിക്കാന്‍ മൂന്നു മുന്നണികളും കരുനീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, താന്‍ തന്നെ ചെയര്‍മാനായി തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.വി. ശ്രീകുമാർ. നിലവില്‍ എല്‍ഡിഎഫിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബിനു വര്‍ഗീസിനെ കോണ്‍ഗ്രസ് ചേരിയില്‍ എത്തിച്ച് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചനകളും ചര്‍ച്ചകളും ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം.

കോണ്‍ഗ്രസില്‍
ഭിന്നത പുകയുന്നു

കോണ്‍ഗ്രസ് സ്വതന്ത്രന്‍റെ പിന്തുണയോടെ നിലനിര്‍ത്തിയിരുന്ന മാവേലിക്കര നഗരസഭയില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍റെ പിന്തുണ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ഭിന്നാഭിപ്രായ പ്രകടനങ്ങളുംകോണ്‍ഗ്രസ് കൗണ്‍സിലന്മാര്‍ക്കുള്ളില്‍ നിന്ന് ഉണ്ടായി. മൂന്നു വര്‍ഷത്തിനു ശേഷം രാജിവയ്ക്കാനായി തയാറായിരുന്ന ചെയര്‍മാന്‍ കെ.വി. ശ്രീകുമാറിനെ രാജിവയ്പ്പിക്കാതിരിക്കുന്നത് എ ഗ്രൂപ്പിലെ ചില നേതാക്കന്മാരാണെന്നാണ് ഐ ഗ്രൂപ്പിന്‍റെ ആരോപണം.

എന്നാല്‍, ഈ ആരോപണങ്ങളൊക്കെ എ ഗ്രൂപ്പ് വൃത്തങ്ങള്‍ പാടെ നിഷേധിക്കുകയാണ്. ഐ ഗ്രൂപ്പിലെ ചില നേതാകളുടെ അധികാര മോഹമാണ് ഇപ്പോള്‍ നഗരസഭ ഭരണം തന്നെ ഇല്ലാതാക്കിയതെന്നാണ് എ ഗ്രൂപ്പിന്‍റെ ആരോപണം. ധൃതിപിടിച്ചെടുത്ത തീരുമാനം അബദ്ധമാകുമോ എന്ന ആശങ്കയും പല നേതാക്കളും പങ്കുവയ്ക്കുന്നു. നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്.

കോണ്‍ഗ്രസ് ജനങ്ങളെ
കബളിപ്പിക്കുന്നു: ബിജെപി

നഗരസഭാ ചെയര്‍മാന് കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന പിന്തുണ അപ്ര പിന്‍വലിച്ചത്, കണ്ണില്‍ പൊടിയിട്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് ബിജെപി മാവേലിക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു.