വയനാട് നോവായി ; ജലോത്സവം സെപ്റ്റംബറിൽ
Thursday, August 1, 2024 11:15 PM IST
ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരിന് ഇനി ഒരുമാസം കൂടി കാത്തിരിക്കണം. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നൂറുകണക്കാനാളുകള്‍ മരിച്ച പശ്ചാത്തലത്തില്‍ ജലോത്സവം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മത്സരം കൂടുതല്‍ ശോഭയോടെ സെപ്റ്റംബര്‍ മാസത്തില്‍ നടത്താനാണ് പുതിയ തീരുമാനം.

നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നെങ്കിലും വയനാട് ദുരന്തം കേരളത്തിന്‍റെ വേദനയായി മാറിയ പശ്ചാത്തലത്തില്‍ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.

മുന്‍പ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2018ലും 2019ലും നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചിരുന്നു. കോവിഡ് സമയത്ത് വള്ളംകളി നടത്തിയില്ല.

സാമ്പത്തിക
പ്രതിസന്ധി
ആരറിയും?

വയനാട്ടിലെ ദുരിതബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ജലമേള മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നു. പക്ഷേ, ക്ലബ്ബുകളുടെ നിലവിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കണം. ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സിബിഎൽ കഴിഞ്ഞ വർഷത്തെ സമ്മാനത്തുക ഇനിയും വിതരണം ചെയ്തിട്ടില്ല. വള്ളംകളിയോടുള്ള കടുത്ത ആവേശമാണ് വീണ്ടും മൽസരത്തിനിറങ്ങാൻ പ്രേരിപ്പിക്കുന്നത്. 45 ദിവസങ്ങളായി ഞങ്ങൾ കടുത്ത പരിശീലനത്തിലാണ്. 50 ലക്ഷം രൂപ ചെലവായിക്കഴിഞ്ഞു. കായിക താരങ്ങൾക്കുള്ള പ്രതിഫലത്തുക ഇനിയും നൽകിയിട്ടില്ല. ഇതിനായി 40 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ജലമേള മാറ്റിവച്ചതോടെ വീണ്ടും ആദ്യം മുതൽ പരിശീലനം ആരംഭിക്കേണ്ടിവരും. തുഴച്ചിൽക്കാർ മറ്റു ജോലികൾക്കായി പോയാൽ അവരുടെ കായികക്ഷമത വീണ്ടും നഷ്ടമാകും. അതുകൊണ്ട് പരിശീലനം തുടരേണ്ട സാഹചര്യമാണുള്ളത്. ക്ലബ്ബുകൾക്കുണ്ടായ നഷ്ടം പരിഗണിച്ച് പ്രത്യേക സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കണം.
പത്മകുമാർ പുത്തൻപറമ്പിൽ
(ക്യാപ്റ്റൻ, യുബിസി
കൈനകരി)

ടിക്കറ്റെടുത്തവർക്ക് ക്രമീകരണം
ഏര്‍പ്പെടുത്തണം

കേരളത്തില്‍ ഇതുപോലൊരു ദുരന്തം ഉണ്ടായപ്പോള്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചത് ഏറ്റവും ഉചിതമാണ്. വയനാടിന്‍റെ മാത്രം ദുഃഖമല്ലയിത്. കേരളത്തിന്‍റെ മൊത്തം ദുഃഖമാണ്. വള്ളംകളി മാറ്റിവച്ചതുമൂലം ക്ലബ്ബുകള്‍ക്ക് വളരെ നഷ്ടമാണുള്ളത്. ഒരുമാസം കൂടി ഇതേ ക്യാമ്പ് തുടര്‍ന്ന് പോവുക എന്നത് ക്ലബുകള്‍ക്ക് ഭാരിച്ച ചെലവാണ് വന്നിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ബോണസ് പോലും കിട്ടാത്ത ക്ലബ്ബുകള്‍ നിരവധിയാണ്. സര്‍ക്കാര്‍ നേരത്തേ തന്നെ ബോണസ് നല്‍കാനുള്ള നടപടി സ്വീകരിക്കുകയും കൂടാതെ ക്ലബ്ബുകള്‍ക്ക് അടിയന്തിരമായി ധനസഹായം കൂടി അനുവദിക്കണം.

ടിക്കറ്റെടുത്തവര്‍ക്ക് പുതിയ തീയതിയില്‍ വള്ളംകളി കാണാനോ റദ്ദാക്കാനോ സാധിക്കും വിധം ക്രമീകരണം ഏര്‍പ്പെടുത്തണം. അപ്പോഴും പ്രധാനമായി പറയാനുള്ളത് ക്ലബ്ബുകൾ നേരിടേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയെപ്പറ്റിത്തന്നെ.

ഡോ. ജോണ്‍സണ്‍ വി. 
ഇടിക്കുള
(തലവടി ചുണ്ടന്‍വള്ളം
മീഡിയ കണ്‍വീനര്‍)

പല ക്ലബുകളും പിന്മാറും

നിലവില്‍ നെഹ്‌റുട്രോഫി മാറ്റിവച്ചത് പ്രമുഖരായിട്ടുള്ള ബോട്ട് ക്ലബുകള്‍ക്ക് ഏറെ ദോഷകരമാണ്. രണ്ടുമാസമായി ക്യാമ്പ് ചെയ്ത് പരീശീലനം നടത്തിവരുകയായിരുന്നു. പല വള്ളങ്ങളും പോളിഷ് ഉള്‍പ്പെടെ ചെയ്യാനായി കരയ്ക്കു കയറ്റീരിക്കുകയാണ്. ക്യാമ്പുകള്‍ സജീവമായി പൊയ്‌ക്കോ ണ്ടിരുന്ന ഈ സമയത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ എടുത്ത തീരുമാനം ബോട്ട് ക്ലബ്ബുകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഈ മേഖലയിലെ വലിയ സാമ്പത്തിക നഷ്ടത്തെ കാണാതെയുള്ള സര്‍ക്കാര്‍ തീരുമാനം തീര്‍ത്തും അപലപനീയമാണ്. പല ക്ലബുകളുടെയും ടീം ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വള്ളംകളി മാറ്റിവച്ചത് മൂലം ക്ലബ് അംഗങ്ങള്‍ വിട്ടുപോകുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. പല ക്ലബുകളും നെഹറുട്രോഫി മാറ്റിവച്ചതുമൂലം പിന്‍മാറാനുള്ള സാധ്യത കൂടിയാണ് ഉണ്ടായിരിക്കുന്നത്.
റോബി തോമസ്
(നിരണം ചുണ്ടന്‍
വള്ളസമിതി)

കടബാധ്യത
കൂടാൻ ഇടയാക്കും

എഴുപതാമത് നെഹ്‌റു ട്രോഫി വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ്. വയനാട് ദുരന്തത്തിൽ ദുഃഖം എല്ലാവർക്കും ഉണ്ട്. എങ്കിലും ആഘോഷങ്ങളെല്ലാം മാറ്റിവച്ച് ഒരു ചടങ്ങായിട്ട് നടത്തിത്തീർക്കേണ്ടതായിരുന്നു വള്ളംകളി. പത്തിനു നടക്കുമെന്ന ലക്ഷ്യം മുന്നിൽ കണ്ട് നിരവധി ക്ലബ്ബുകളും വള്ള സമിതികളും ലക്ഷങ്ങളും കോടികളും മുടക്കി ടീമിനെ അണിയിച്ചൊരുക്കിയിരിക്കുകയാണ്. മത്സരത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് ഇങ്ങനെ മാറ്റിവച്ചാൽ മേൽപറയുന്നവർക്ക് കടബാധ്യതകളും വർധിക്കും. അത് താങ്ങാൻ സാധിക്കുന്നതല്ല. സമ്മാനത്തുകയുടെ നാലിരട്ടിയോ അതിൽ കൂടുതലോ മുടക്കിയാണ് ഓരോ ക്ലബ്ബും മത്സരത്തിനായി വരുന്നത്. ഇതെല്ലാം ഒരു വള്ളംകളി പ്രേമിയുടെ ആവേശം മാത്രമാണ്. ഇതിൽ നിന്നും ഒരു ലാഭവും പ്രതീക്ഷിച്ചല്ല ഇറങ്ങുന്നത. മുടക്കേണ്ട തുകയുടെ ഏറിയ പങ്കും മുടക്കിയ സാഹചര്യത്തിൽ ജലമേള മാറ്റിവയ്ക്കുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാകും. അതുപോലെ വലിയ കടബാധ്യതയും.

സുബിൻ സിറിയക്-
(ജോയിന്‍റ് സെക്രട്ടറി,
ടീം കോ-ഓർഡിനേറ്റർ ന്യൂ 
കാവാലം ബോട്ട് ക്ലബ്ബ്)