ചെറിയനാട് ഉപ തെരഞ്ഞെടുപ്പുഫലം: സിപിഎമ്മിൽ ചർച്ചയാകുന്നു
Thursday, August 1, 2024 11:15 PM IST
ചെങ്ങന്നൂർ: മൂന്നു പതിറ്റാണ്ടായി കൈവശംവച്ച ചെറിയനാട് പഞ്ചായത്തിലെ അരിയന്നൂർശേരി (നാലാം വാർഡ്) നഷ്ടപ്പെട്ടത് സിപിഎമ്മിനുള്ളിൽ ചർച്ചകൾക്കു വഴി വക്കുന്നു. പ്രതീക്ഷിക്കാത്ത ഫലമാണെന്നായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം.

ചെറിയനാട് സിപിഎമ്മിനുള്ളിലുണ്ടായിരുന്ന ആഭ്യന്തരപ്രശ്‌നങ്ങൾ രൂക്ഷമാകാനും ഫലം വഴിവച്ചേക്കും. പഞ്ചായത്തിലെ ഭരണത്തിന്‍റെ ശൈലിയിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ ചെറിയനാട്ട് കൊടിക്കുന്നിൽ സുരേഷ് ലീഡ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കൈവശമിരുന്ന വാർഡ് ബിജെപി പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പിൽ വോട്ടുചോർച്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികവിലയിരുത്തൽ. ഇക്കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.


2020-ലെ തെ രഞ്ഞെടുപ്പിനെക്കാളും 227 വോട്ടുകളുടെ കുറവാണ് ഇത്തവണ. ബിജെപിക്ക് 251 വോട്ടുകൾ അധികമായി ലഭിക്കുകയും ചെയ്തു. കോൺഗ്രസിന് നില മെച്ചപ്പെടുത്താനായി. മന്ത്രി സജി ചെറിയനായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. എന്നാൽ, പരമ്പരാഗതമായി സിപിഎമ്മിന് വോട്ടുനൽകിയവരുടെ വോട്ടുകൾ ഇത്തവണ ലഭിച്ചെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മണ്ഡലം പ്രസിഡന്‍റായിരുന്ന ദിലീപ് ചെറിയനാടിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയെങ്കിലും വിജയിക്കാനായില്ല.