ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും
Thursday, August 1, 2024 11:15 PM IST
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മാലിന്യനീക്കത്തിൽ സംഭവിക്കുന്ന ഗുരുതര വീഴ്ചയും തെരുവുനായ ശല്യവും പരിഹരിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാൽ എംപി. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ മാനേജർക്ക് എംപി കത്തയച്ചു.

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽനിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ ഉത്തരവാദിത്തമുള്ള കരാറുകാരൻ കഴിഞ്ഞ ഒരു മാസമായി അത് നിർവഹിക്കുന്നില്ല.

ഇത് പൊതുജനാരോഗ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. യാത്രക്കാരുടെയും സമൂഹത്തിന്‍റെയും ആരോഗ്യസുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്.


ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നും കെ.സി. വേണുഗോപാൽ എംപി കത്തിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്.

കഴിഞ്ഞ ആഴ്ചയിലും ഒരു യാത്രക്കാരന് നായയുടെ കടിയേറ്റിരുന്നു. യാത്രക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നമാണിത്.

അതിനാൽ സ്റ്റേഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ പ്ലാറ്റ്ഫോമുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നും പട്രോളിങ്ങും നിരീക്ഷണവും കൃത്യമായി ഏർപ്പെടുത്തണമെന്നും കെ.സി. വേണുഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടു.