മില്‍മയിലെ ജോലിസമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം; പാല്‍ വിതരണം വൈകി
Thursday, August 1, 2024 11:15 PM IST
അന്പലപ്പുഴ: മില്‍മയിലെ എംപ്ലോയ്‌മെന്‍റ് ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിച്ചതില്‍ ജീവനക്കാരുടെ പ്രതിഷേധം. പാല്‍വിതരണം രണ്ടു മണിക്കൂറോളം വൈകി. യാതൊരു മുന്നറിയിപ്പുമില്ലാതെ മില്‍മയില്‍ താത്കാലിക ജീവനക്കാരുടെ ജോലി സമയം വര്‍ധിപ്പിച്ചതില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു.

പാല്‍വിതരണം ഉള്‍പ്പെടെയുള്ള ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ തടസം നേരിട്ടു. എംപ്ലോയ്‌മെന്‍റില്‍നിന്നും നിയമിച്ച താത്കാലിക ജീവനക്കാരുടെ ജോലി സമയത്തിലാണ് മാനേജരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ ജോലി സമയത്തില്‍ മാറ്റം വരുത്തിയത്.

ഓഗസ്റ്റ് ഒന്നുമുതലാണ് ജോലി സമയത്തില്‍ മാറ്റം വരുത്തിയതായ വിവരം അറിയിക്കുന്നത്. രണ്ടു ഷിഫ്റ്റുകളാണുള്ളത്. രാവിലെ ആറു മുതല്‍ ഒന്നരവരെയും ഒന്നു മുതല്‍ 8.30 വരെയുമായിരുന്നു ജോലി സമയം. രാവിലത്തെ ഷിഫ്റ്റ് ആറു മുതല്‍ രണ്ടു മണിവരെയും രണ്ടാമത്തെ ഷിഫ്റ്റ് 1.30 മുതല്‍ 9.30 വരെയാക്കി അര മണിക്കൂര്‍ വീതമാണ് വര്‍ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിയത്.


പാല്‍, നെയ്യ്, തൈര് എന്നിവയുടെ പ്രവര്‍ത്തനം രണ്ടു മണിക്കൂറോളം നിലച്ചു. രാവിലെ 8.45 ഓടെ ആരംഭിച്ച പ്രതിഷേധത്തില്‍നിന്നും 12 ഓടെ തൊഴിലാളികള്‍ സ്വയം പിന്മാറുകയായിരുന്നു. പാല്‍ വിതരണവും വൈകി. പകല്‍ 12.30 ഓടെ പാല്‍ വിതരണത്തിനായി എല്ലാ വാഹനങ്ങളും പുറത്തിറങ്ങുമായിരുന്നു. എന്നാല്‍, ഇന്നലെ രണ്ടുമണിയോടെയാണ് വാഹനങ്ങള്‍ പുറത്തിറങ്ങിയത്.

വര്‍ധിപ്പിച്ച ജോലി സമയം അംഗീകരിക്കാനാകില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് മാനേജര്‍ സ്വീകരിച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചു. മാനേജര്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. ഇവര്‍ക്കെതിരേ ഒരു പൊതുപ്രവര്‍ത്തകന്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടന്നുവരുകയാണ്.