മുട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി
Thursday, August 1, 2024 11:14 PM IST
എടത്വ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കുമില്ലാതിരിന്നിട്ടും മുട്ടാര്‍ പഞ്ചായത്ത് വെള്ളത്തിനടിയിലായി. നീരേറ്റുപുറം-മുട്ടാര്‍ റോഡില്‍ സഹൃദയ ജംഗ്ഷന്‍ പ്രദേശം കരകവിഞ്ഞു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ മുട്ടാര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എസി റോഡ് ഉയര്‍ത്തിയതോടെ കനാലിലൂടെ വെള്ളം ഒഴുക്കിവിടാനുള്ള തടസമാണ് മുട്ടാറിനെ വെള്ളത്തിലാക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് മണിമലയാറു വഴി ഒഴുകിയെത്തുന്ന വെള്ളം എസി കനാല്‍ വഴി ഒഴുക്കിവിടാന്‍ കാഴിയാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്ന് ജലനിരപ്പ് ഉയരുകയാണ് പതിവ്.

എസി കനാല്‍ വഴി

കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ മാത്രമാണ് കുട്ടനാട്ടിലും കിഴക്കന്‍ മേഖലയിലും ലഭിച്ചിരുന്നത്. മഴ ശക്തി പ്രാപിച്ചാലും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് വര്‍ധിച്ചാലും അപ്പര്‍ കുട്ടനാട്ടിലെ തലവടി പ്രദേശത്താണ് ഏറെ ദുരിതം അനുഭവിക്കുന്നത്. എന്നാല്‍ ഇക്കുറി തലവടി പ്രദേശങ്ങളില്‍ ജലനിരപ്പ് നേരിയ തോതില്‍ മാത്രമാണ് കൂടിയത്. പമ്പാ നദിയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തില്‍ ഏറിയ ഭാഗവും ലീഡിംഗ് ചാനലിലൂടെ തോട്ടപ്പള്ളി സ്പില്‍വേ വഴി കടലിലേക്ക് ഒഴുക്കി വിടുകയാണ്.

എന്നാല്‍, നേരിയ തോതിലുള്ള ജലം മുട്ടാറില്‍നിന്ന് എ.സി കനാല്‍ വഴിയാണ് ഒഴുകുന്നത്. കനാലില്‍ പോളയും പായലും എക്കലും അടിഞ്ഞു കൂടിയതോടെ ജലത്തിന്‍റെ ഒഴുക്ക് ഏറെക്കുറെ തടസപ്പെട്ട് കിടക്കുകയാണ്. കഴിഞ്ഞ ദിവസം എസി കനാല്‍ നവീകരണം ആരംഭിച്ചെങ്കിലും മുട്ടാറില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി മാറിയില്ല.


ദുരിതത്തിന്
അറുതിയില്ല

രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ ഉള്‍പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങും.

പിന്നീട് സ്‌കൂളുകളിലെ ക്യാമ്പുകളാണ് മുട്ടാറുകാര്‍ക്ക് അഭയം. വിവിധ രാഷ്ട്രീയ- സന്നദ്ധ സംഘടനകള്‍ മുട്ടാറിലെ വെള്ളക്കെടുതി ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു.

നിവേദനം കുന്നുകൂടുന്നതല്ലാതെ ദുരിതത്തിന് യാതൊരറുതിയുമില്ല. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഏറെയുള്ള പ്രദേശത്ത് കാര്‍ഷിക വ്യത്തിയാണ് പ്രധാന ഉപജീവനമാര്‍ഗം. നെല്‍കൃഷിയും കരകൃഷിയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഏറെ ബാധിക്കുന്നുണ്ട്.

പുഞ്ചകൃഷി സീസണ്‍ ആരംഭിക്കാനിരിക്കെ മുട്ടാറിലെ വെള്ളക്കെട്ട് കര്‍ഷകരെ ഏറെ ബാധിക്കുന്നുണ്ട്.

വിദ്യാര്‍ഥികളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും അധ്യാപകരും ഏറെ ആശ്രയിക്കുന്ന റോഡിനാണ് ഏറെ ദുര്‍ഗതി.

മുട്ടാര്‍ പഞ്ചായത്തിനെ വെള്ളക്കെട്ടില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.