വെള്ളപ്പൊക്ക പ്രതിരോധം: പദ്ധതിരേഖ പുനഃപ്രസിദ്ധീകരിക്കും
Thursday, August 1, 2024 12:01 AM IST
ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ചെങ്ങന്നൂരിനു തയാറാക്കിയ ബൃഹത്‌ പദ്ധതിയുടെ കരട് ഭേദഗതികൾ വരുത്തി പുനഃപ്രസിദ്ധീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. പ്രതിപക്ഷമായ ബിജെപിയുടെയും സിപിഎമ്മിന്‍റെയും എതിർപ്പുകൾക്കിടെയാണ്കൗൺസിൽ തീരുമാനമെടുത്തത്.

2021 -ൽ കൗൺസിൽ അംഗ കരിച്ച ബൃഹത് പദ്ധതിയാണ് ഭേദഗതികൾ വരുത്തി പുനഃപ്രസിദ്ധീ കരിക്കുന്നതെന്നാണ് നഗരസഭാ നേതൃത്വം പറയുന്നത്. എന്നാൽ, വാർഡുസഭകളിൽ ചർച്ചചെയ്യുകയോ നിർദേശങ്ങൾ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നും ഭേദഗതികളൊന്നും വരുത്തിയിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു. പുനഃപ്രസിദ്ധീകരിച്ചില്ലെങ്കിൽ 2021-ലെ പദ്ധതി നിർദേശങ്ങൾ നിലനിൽക്കുമെന്നും പുനഃപ്രസിദ്ധീകരിക്കുന്നതോടെ ആക്ഷേപങ്ങൾ സ്വീകരിക്കുമെന്നും നഗരസഭാനേതൃത്വവും പറയുന്നു.

ആക്ഷേപങ്ങളറിയിക്കാൻ അറുപതു ദിവസത്തെ സമയമുണ്ടാകും. 2021-ലെ മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾക്കെതിരേ വ്യാപക എതിർപ്പാണുണ്ടായത്. ആദ്യം തയാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരം നദീതീരത്തുനിന്ന് ഇരുപത് മീറ്റർ ദൂരത്തിലുള്ള അതിതീവ്ര മേഖലകളിലുൾപ്പെട്ട പ്രദേശങ്ങളിൽ 645 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടനിർമാണം മാത്രമാണനുവദിച്ചത്. മൂന്നുമീറ്റർ ഉയരത്തിൽ പില്ലറുകൾ നിർമിച്ച് കെട്ടിടം പണിയണം. ഒന്നാംനിലയിൽ അൻപത് ശതമാനം തുറന്ന ടെറസാകണം തുടങ്ങിയ നിബന്ധനകളായിരുന്നു ഉണ്ടായിരുന്നത്.


ഇതിനെതിരേ വ്യാപക പ്രതിഷേധമുയർന്നപ്പോൾ മന്ത്രി സജി ചെറിയാന്‍റെ അധ്യഷതയിൽ നടത്തിയ യോഗ തീരുമാനപ്രകാരം നിർമാണത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനും വീണ്ടും സർവേ നടത്തി കരട് മാസ്റ്റർപ്ലാൻ പുനഃപ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള പദ്ധതിയാണെന്നാണ് നഗരസഭാ നേതൃത്വം അവകാശപ്പെടുന്നത്.

എന്നാൽ യോഗത്തിലെടുത്ത ഒരു തീരുമാനവും കരടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. നേരത്തേയുണ്ടായിരുന്ന ഹൈ റിസ്ക‌്, മീഡിയം റിസ്ക് എന്ന തരംതിരിവിനുപകരം വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളെ ഫ്ലഡ് പ്രോൺ ഒന്ന്, രണ്ട് എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. മൂന്നു മീറ്റർ ഉയരത്തിൽ തറ കെട്ടണമെന്നതും കെട്ടിടനിർമാണത്തിലെ വിസ്തൃതിയിലുള്ള നിയന്ത്രണങ്ങളും മാറ്റിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല.