മാലിന്യ സംസ്‌കരണത്തിന് മൊബൈല്‍ ട്രീറ്റ്‌മെന്‍റ് യൂണിറ്റുമായി ആലപ്പുഴ നഗരസഭ
Thursday, August 1, 2024 12:01 AM IST
ആലപ്പുഴ: അമൃത് പദ്ധതിയില്‍ സിവറേജ് സെക്ടറില്‍ ഉള്‍പ്പെടുത്തി രണ്ട് മൊബൈല്‍ സെപ്‌റ്റേജ് യൂണിറ്റ് വാങ്ങാന്‍ ഭരണാനുമതി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതുപ്രകാരം നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിക്കാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. മൊബൈല്‍ യൂണിറ്റ് പ്രാവര്‍ത്തികമാകുന്ന പക്ഷം കക്കൂസ് മാലിന്യം സാങ്കേതിക വിദ്യയിലൂടെ‍ നഗരസഭയ്ക്ക് സംസ്‌കരിക്കാന്‍ സാധിക്കും. മൊബൈല്‍ യൂണിറ്റില്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനാവശ്യമായ ട്രീറ്റ്‌മെന്‍റ് സംവിധാനം വാഹനത്തില്‍ത്തന്നെ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത ടെക്‌നോളജിയാണ് മൊബൈല്‍ യൂണിറ്റില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ട്രീറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഖരമാലിന്യം സംസ്‌കരണ യൂണിറ്റില്‍ കൊണ്ടുവന്നു വളമാക്കുകയാണ് ചെയ്യുന്നത്. നിലവില്‍ ശുചിമുറി മാലിന്യം യാതൊരു ട്രീറ്റ്‌മെന്‍റ് സംവിധാനവും ഇല്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയാന്‍ മൊബൈല്‍ യൂണിറ്റുകള്‍ പ്രാവര്‍ത്തിമാകുന്നതോടെ നഗരസഭയ്ക്ക് സാധ്യമാകും.

ആലപ്പുഴ നഗരസഭ കേരള അര്‍ബന്‍ ആൻഡ് റൂറല്‍ ഡവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് ഫണ്ട് വിനിയോഗിച്ച് നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ടൗണ്‍ഹാള്‍ അണ്ടര്‍ ഗ്രൗണ്ട് അടക്കം മൂന്നു നിലകളിലായി ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്കി. നിലവില്‍ ടൗണ്‍ ഹാള്‍ 50 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 15 കോടി രൂപയുടെ പദ്ധതി 5,755 സ്‌ക്വയര്‍ ഫീറ്റില്‍ 3 നിലകളിലായി ആധുനിക സംവിധാനത്തോടുകൂടി കല്യാണമണ്ഡപം, മീറ്റിംഗ് ഹാള്‍, ഡൈനിംഗ് ഹാള്‍ കിച്ചണ്‍, പാര്‍ക്കിംഗ്, റസ്റ്റ് റൂം എന്നീ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിന് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്.


സര്‍വോദയപുരം ബയോമൈനിംഗ് രണ്ടാം ഘട്ടം ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇ-ടെൻഡര്‍ നടപടികളില്‍ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ എംസികെ കുട്ടി എന്‍ജിനിയറിംഗ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് എന്ന സ്ഥാപനത്തിന് സെലക‌്ഷന്‍ നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ബൈപാസിലെ തെരുവു വിളക്കുകളുടെ വൈദ്യുതി ചാര്‍ജ്, അറ്റകുറ്റപ്പണികള്‍, വാര്‍ഷിക ലൈസന്‍സ് ഫീസ്, പരിപാലനം ഇവ ഏറ്റെടുത്ത് അഞ്ചു വര്‍ഷത്തേക്ക് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച സൊലസ് ആന്‍ഡ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ താത്പര്യപത്രം കൗണ്‍സില്‍ അംഗീകരിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ സ്ഥിരംസമിതി അധ്യക്ഷരായ എം. ആര്‍. പ്രേം, എ. എസ്. കവിത, എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, അഡ്വ. റീഗോ രാജു, ഡി.പി. മധു, പി. രതീഷ്, അരവിന്ദാക്ഷന്‍, ബി. അജേഷ്, മനു ഉപേന്ദ്രന്‍, ആര്‍. രമേഷ്, ബീനരമേശ്, ബിജി ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.