പള്ളിപ്പുറംപള്ളി തിരുനാളിന് ഇന്നു തുടക്കം
Thursday, August 1, 2024 12:00 AM IST
പള്ളിപ്പുറം: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. നൊവേന ദിവസങ്ങളിൽ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ജപമാല, ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, വാഴ്‌വ് എന്നിവ ഉണ്ടായിരിക്കും.

നൊവേന ദിവസങ്ങളിൽ കുമ്പസാരത്തിനും പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ കിരീടനേർച്ചയ്ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് ഫൊറോന വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.

തിരുനാളിന് മുന്നൊരുക്കമായുള്ള അവലോകനയോഗം കൗൺസിൽ ഹാളിൽ ചേര്‍ന്നു. അരൂർ എംഎൽഎ ദലീമ ജോജോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചേർത്തല തഹസിൽദാർ കെ.എം. നാസർ അവലോകനം നടത്തുകയും വിവിധ വകുപ്പുമേധാവികൾ തങ്ങളുടെ ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണം ഉറപ്പു നൽകുകയും ചെയ്തു.


തിരുനാള്‍ദിനങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. കൂടുതൽ ബസ് സർവീസ് നടത്തുന്നതിനും വൈക്കത്തുനിന്നു പള്ളിക്കടവിലേക്ക് പതിവുപോലെ ബോട്ട് സർവീസ് 14,15 തീയതികളിൽ നടത്തുന്നതിനും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതെ വിവിധ ഗ്രൗണ്ടുകളിലേക്ക് മാറ്റിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളും. മദ്യം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനും പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കുന്നതിനും തീർഥാടകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനും എല്ലാ വകുപ്പും സഹകരിച്ച് മുന്നോട്ടുപോകാനും തീരുമാനിച്ചു.

ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ആർ. രജിത, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ഷിൽജ സലിം, മറ്റ് ജനപ്രതിനിധികൾ, ട്രസ്റ്റിമാരായ ബിജു മാത്യു പണിക്കശ്ശേരി, ജോസ്കുട്ടി കരിയിൽ, തിരുനാൾ പ്രസുദേന്തി ഔസേഫ് തോമസ് തുടങ്ങിയവർ സംസാരിച്ചു.