പുളിങ്കുന്ന് താലൂക്ക് ആശുപത്രി : നവീകരണം അട്ടിമറിക്കാൻ ശ്രമം
Thursday, August 1, 2024 12:00 AM IST
മങ്കൊമ്പ്: പുളിങ്കുന്ന് താലൂക്ക് ആശുപത്രി നവീകരണവും ഇതിനാവശ്യമായ റോഡ് നിർമാണവും അധികൃതരുടെ അനാസ്ഥമൂലം ഇഴയുന്നെന്ന ആരോപണവുമായി കോൺഗ്രസ്. ആധുനിക സൗകര്യങ്ങളും കൂടുതൽ കിടക്കകളോടുംകൂടി നിർമിക്കുമെന്നു കൊട്ടിഘോഷിച്ചിട്ട് ആശുപത്രിയെ തരംതാഴ്ത്താനുള്ള ശ്രമങ്ങൾ നടക്കുന്നെന്നാണ് പ്രധാന ആക്ഷേപം.

ഇതോടൊപ്പം ആശുപത്രിയിലേക്കു റോഡ് നിർമിക്കുന്നതിനായി പൊതുജനങ്ങളിൽനിന്നു ധനം സമാഹരിച്ചു സ്ഥലം വാങ്ങിയിട്ട് പണികൾ ആരംഭിക്കാത്തതിലും പ്രതിഷേധമുയരുന്നു.

2016-17 ബജറ്റിൽ പരാമർശിക്കുകയും 2019ൽ ഭരണാനുമതി ലഭിക്കുകയും ചെയ്ത പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കായി 143 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇത്രയും തുക ചെലവഴിക്കുന്ന കെട്ടിടത്തിലേക്കു ഫയർ ആൻഡ് സേഫ്റ്റി നിയമപ്രകാരം ആവശ്യമായ റോഡ് സൗകര്യമില്ലെന്ന കാരണത്താൽ പദ്ധതി നഷ്ടമാകുമെന്ന സ്ഥിതിയുണ്ടായി. ഇതേത്തുടർന്നാണ് ജനങ്ങളിൽനിന്നു പിരിവെടുത്തു നിലം വാങ്ങാൻ തീരുമാനിക്കുകയും എട്ടുമീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുകയും ചെയ്തത്.

വസ്തു വാങ്ങിയിട്ട്
ഒരു വർഷം കഴിഞ്ഞു

എംഎൽഎ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൺവീനറും പഞ്ചായത്ത് പ്രസിഡന്‍റ് ട്രഷററായും സമിതി രൂപീകരിച്ചാണ് ധനസമാഹരണം നടത്തിയത്. കിഫ്ബിയുടെ ഫണ്ട് ലാപ്‌സാകാൻ സാധ്യത കൂടുതലാണെന്നു ബോധ്യപ്പെട്ടപ്പോഴാണ് കോൺഗ്രസ് ഈ തീരുമാനത്തെ പിന്തുണച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ വസ്തു വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല പുതുതായി നിർമിക്കുന്ന ആശുപത്രിയിൽ കിടക്കകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം വന്നതായി നേതാക്കൾ ആരോപിക്കുന്നു. കെട്ടിട സൗകര്യമില്ലാത്തതിനാൽ 34 ബെഡ്ഡുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. നിലവിൽ 106 കിടക്കകളുടെ ശേഷി അനുവദിച്ചിട്ടുള്ള ആശുപത്രിയിൽ 500 ഓളം ഒപി ടിക്കറ്റുകളാണ് പ്രതിദിനം എഴുതുന്നത്. അതിന്‍റെ 20 ശതമാനം പേരെയെങ്കിലും അഡ്മിറ്റ് ചെയ്താൽ 100 കിടക്കകൾ വേണ്ടി വരും. എന്നാൽ ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടക്കകളും ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.

15 കിലോമീറ്ററിനുള്ളിൽ രണ്ട് ജനറൽ ആശുപത്രിയും ഒരു മെഡിക്കൽ കോളജും ഉള്ളതിനാൽ ഇവിടെ 66 ബെഡ്ഡിന്‍റെ ആവശ്യമേയുള്ളൂ എന്ന വിചിത്ര റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നു നേതാക്കൾ ആരോപിച്ചു.

വിചിത്ര വാദങ്ങൾ

മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ മണ്ഡലത്തിലെ ചെട്ടികാട് സിഎച്ച്‌സിക്ക് സമാനമായ രീതിയിൽ അനുവദിച്ച കിഫ്ബി ഫണ്ടുപയോഗിച്ച് കെട്ടിടം നിർമിച്ച് പ്രവർത്തനമാരംഭിച്ചു. മെഡിക്കൽ കോളജിന്‍റെ സമീപത്തുതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് ഫണ്ടനുവദിക്കുന്നതിനും തടസമില്ല. എന്നാൽ വിചിത്രമായ വാദങ്ങൾ നിരത്തി കുട്ടനാടിന് നല്ലൊരു ആതുരാലയം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുവരുന്നത്. നാട്ടുകാരിൽനിന്നു പിരിവെടുത്ത് വാങ്ങിയ വസ്തു പഞ്ചായത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനു പകരം ആരോഗ്യ വകുപ്പ് ഡയക്ടറുടെ പേരിൽ എഴുതിയതിനാൽ ആസ്തിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ത്രിതല പഞ്ചായത്ത് ഫണ്ടുകളോ എംപി, എംഎൽഎ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളും വിനിയോഗിക്കാൻ സാധിച്ചില്ല. അതേ കാരണത്താൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടും വിനിയോഗിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.


പുളിങ്കുന്ന് താലൂക്കാശുപത്രിയോട് ഇടതു സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ സമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് സി.വി.രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. പളിങ്കുന്ന് പഞ്ചായത്് പ്രസിഡന്‍റ് നീനു ജോസഫ്, കോൺഗ്രസ് നേതാക്കളായ അലക്‌സ് മാത്യു , ജോഷി കൊല്ലാറ, മധുസുദന പണിക്കർ, മനോജ് മങ്കൊമ്പ് എന്നിവർ പങ്കെടുത്തു.

ഉത്തരവ് ലഭിച്ചാൽ
പ്രാരംഭ നടപടികൾ;
ആരോപണങ്ങൾ
അടിസ്ഥാനരഹിതമെന്ന്

മങ്കൊമ്പ്: കോ-ഓർഡിനേഷൻ കമ്മിറ്റി ഉത്തരവ് ലഭിച്ചാലുടൻ താലൂക്ക് ആശുപത്രി റോഡ് നിർമാണം പ്രാരംഭ നടപടിയിലേക്കു നീങ്ങുമെന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പ്രീതി സജി അറിയിച്ചു.

റോഡ് സമ്പാദക സമിതി ജനങ്ങളിൽനിന്നു സമാഹരിച്ചു പണം ഉപയോഗിച്ചു വാങ്ങിയ 1.37 ആർ നിലം 2023 നവംബർ പത്തിന് ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. ആരോഗ്യ വകുപ്പിന്‍റെ നിർദേശാനുസരണവും റോഡ് സമ്പാദക സമിതി, ആശുപത്രി നിർവാഹക സമിതി എന്നിവയുടെ തീരുമാന പ്രകാരവുമാണ് നിലം കൈമാറിയത്. ഈ നിലം നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമ പരിധിയിൽ വരുന്നതിനാൽ പൊതു റോഡ് നിർമിക്കുന്നതിന് അനുമതി നൽകി സംസ്ഥാന സർക്കാർ കഴിഞ്ഞ ഏപ്രിൽ 29 ന്് സ്‌പെഷൽ ഉത്തരവിറക്കിയിരുന്നു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 2024-25 വർഷത്തെ പശ്ചാത്തല വികസന ഫണ്ടിൽനിന്നു റോഡിന്‍റെ പ്രാഥമിക നിർമാണ നടപടികൾക്കായി 35 ലക്ഷം രൂപ ഡിപിസി അംഗീകാരത്തോടെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്തിന് സാധ്യമാകണമെങ്കിൽ പുളിങ്കുന്ന് പഞ്ചായത്തിന്‍റെ ആസ്തിയിൽ ഈറോഡ് ഉൾപ്പെടുത്തണം. എന്നാൽ ഇക്കാര്യത്തിൽ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ തുടർ നടപടികൾക്കായി കഴിഞ്ഞ പത്തിന് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ്, എം.ബി. രാജേഷ് എന്നിവരെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് റോഡ് നിർമിക്കുന്നതിന് സ്‌പെഷൽ ഉത്തരവ് നൽകുന്നതിന് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി അടുത്ത സിസി യോഗത്തിൽ ഉത്തരവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സാധ്യമാകും.

എന്നാൽ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിയതിനാൽ എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് റോഡ് നിർമാണം സാധ്യമാകില്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എംപി, എംഎൽഎ എന്നിവർക്ക് തങ്ങളുടെ ഫണ്ടുകൾ ഈ പദ്ധതിയിൽ ചെലവഴിക്കുന്നതിനും പിഡബ്ല്യുഡി ഏറ്റെടുത്ത് ചെയ്യുന്നതിനും തടസങ്ങളൊന്നുമില്ലെന്ന് മങ്കൊമ്പ് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചിട്ടുണ്ട്. ഇൻകെൽ കമ്പനി കിഫ്ബിക്കു പദ്ധതിയുടെ ഡിപിആർ സമർപ്പിച്ച സാഹചര്യത്തിൽ സാങ്കേതികാനുമതി ലഭിച്ചാൽ നടപടികളുമായി മുന്നോട്ടുപോകാനാകുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.