മാവേലിക്കരയിൽ വൈദ്യുതപ്രസരണ ശേഷി കൂട്ടാൻ 20.85 കോടിയുടെ പദ്ധതി
Monday, July 29, 2024 10:52 PM IST
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിൽ വൈദ്യുതി തടസം ഒഴിവാക്കാനും പ്രസരണശേഷി കൂട്ടാനുമായി വൈദ്യുതിവകുപ്പിൽനിന്ന് 20.85 കോടി രൂപ അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. നിലവിലെ 66 കെ.വി. ശേഷി, 110 കെ.വിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് എംഎൽഎ വൈദ്യുതിവകുപ്പുമന്ത്രിക്കു നൽകിയ കത്തിനെത്തുടർന്നാണ് തുക അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി ആദ്യടവറിന്‍റെ നിർമാണം നാളെ രാവിലെ എട്ടിന് നൂറനാട് പുലിമേൽ കൂമ്പിളിമലയിൽ എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാവേലിക്കര മണ്ഡലത്തിലെ മാവേലിക്കര സബ്‌സ്റ്റേഷൻ രാജഭരണകാലത്തും ഇടപ്പോൺ സബ്‌സ്റ്റേഷൻ 1980-ലുമാണ് പ്രവർത്തനം തുടങ്ങിയത്.

മാവേലിക്കര 110 കെ.വി. സബ് സ്റ്റേഷനിലെ പ്രധാന ഊർജസ്രോതസായി 110 കെവി ലൈനും രണ്ട് 66 കെവി ലൈനുകളുമാണുള്ളത്. ഈ ലൈനിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ മാവേലിക്കരയിലും പരിസരപ്രദേശങ്ങളിലും ഭാഗിക വൈദ്യുതി തടസമോ നിയന്ത്രണമോ വരാറുണ്ട്. ഇതു പരിഹരിക്കാനാണ് ഇടപ്പോൺ, മാവേലിക്കര രണ്ട് 66 കെവി ലൈനുകളും 110 കെവി ആക്കി ശേഷി വർധിപ്പിക്കുന്നത്.


നിലവിലെ ലൈൻ അഴിച്ചുമാറ്റി അതേ ലൈൻ റൂട്ടിലൂടെ പുതിയ ടവറുകൾ സ്ഥാപിച്ചാണ് ലൈൻ വലിക്കുന്നത്. ഈ ലൈൻ റൂട്ടിലുള്ള പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആധുനിക സാങ്കേതികവിദ്യയിൽ കുറഞ്ഞ സ്ഥലം ആവശ്യമുള്ള നാരോ ബേസ്ഡ് ടവറുകളാണ് സ്ഥാപിക്കുന്നത്. അടുത്തവർഷം സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.