കലവുരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് നാടിന്‍റെ യാത്രാമൊഴി
Monday, July 29, 2024 10:52 PM IST
മുഹമ്മ: കലവുരിൽ വാഹനാപകടത്തിൽ മരിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയാ സെക്രട്ടറിയുമായ എം. രജീഷ് (30), ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു (27) എന്നിവർക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വളവനാട് സിപിഎം എൽസി ഓഫീസിലും ആര്യാട്‌ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നടന്ന പൊതുദർശന ചടങ്ങിലും വീടുകളിൽ നടന്ന സംസ്കാരച്ചടങ്ങിലും നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ പങ്കെടുത്തു.

മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രിമാരായ ജി.സുധാകരൻ, ഡോ. തോമസ് ഐസക്, എച്ച്. സലാം എംഎൽഎ, പി. പി. ചിത്തരഞ്ചൻ എംഎൽഎ, സി പി എം ജില്ല സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിന് വടക്ക് പ്രീതികുളങ്ങര ഭാഗത്തുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഞായർ രാത്രി ഒൻപതരയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.


പരിക്കേറ്റ സുരേഷ്, കിച്ചു എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ വേഗതയിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.