കമന്‍ററി മത്സരം ഇന്ന്
Monday, July 29, 2024 10:52 PM IST
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്ക്കു മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്‍ററി മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരം സി.കെ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കും പൊതുവിഭാഗത്തി(പ്രായപരിധിയില്ല)ലുമായി രണ്ടു മത്സരങ്ങളാണ് സംഘടിപ്പിക്കുക. അഞ്ചു മിനിറ്റാണ് സമയപരിധി. 2023 നെഹ്‌റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്‍ററിയാണ് അവതരിപ്പിക്കേണ്ടത്.

മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. താത്പര്യമുള്ളവര്‍ 30ന് ഉച്ചയ്ക്കുശേഷം 1.30ന് രജിസ്‌ട്രേഷന് സെന്‍റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരത്തിന് 0477-2251349.

ചുണ്ടനില്‍ ഇതരസംസ്ഥാനക്കാര്‍
25 ശതമാനത്തില്‍ കൂടരുത്

ആലപ്പുഴ: ചുണ്ടന്‍ വള്ളത്തില്‍ ഇതര സംസ്ഥാനക്കാര്‍ ആകെ തുഴച്ചില്‍ക്കാരുടെ 25 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാല്‍ ആ വള്ളത്തിനെ അയോഗ്യരാക്കും.

ബോണസില്‍ 50% കുറവ് വരുത്തും

വള്ളങ്ങളുടെ പരിശീലനം 5 ദിവസത്തില്‍ കുറയാന്‍ പാടില്ല. 5 ദിവസത്തില്‍ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ ബോണസില്‍ മൂന്നില്‍ ഒന്ന് കുറവുവരുത്തും. വള്ളങ്ങള്‍ പരിശീലനം നടത്തുന്ന ദിവസങ്ങള്‍ റേസ് കമ്മിറ്റി പരിശോധിക്കും. പരിശീലന സമയങ്ങളില്‍ ചുണ്ടന്‍വള്ളങ്ങളില്‍ മാഷ് ഡ്രില്‍ പരിശീലനം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ചുണ്ടന്‍വള്ളങ്ങളില്‍ 75 തുഴക്കാരില്‍ കുറയാനും 95 തുഴക്കാരില്‍ കൂടുതലാകാനും പാടില്ല.
എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതല്‍ 60 തുഴക്കാര്‍, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍. (തെക്കനോടി വനിതാ വള്ളത്തില്‍ 30 ല്‍ കുറയാത്ത തുഴക്കാര്‍) കയറേണ്ടതാണ്.


നീന്തലറിയണം, 18 വയസു പൂര്‍ത്തിയാവണം

വള്ളംകളിയില്‍ പങ്കെടുക്കുന്ന എല്ലാ തുഴച്ചില്‍കാര്‍ നീന്തല്‍ പരിശീലനം ലഭിച്ചവരും 18 വയസ് പൂര്‍ത്തിയായവരും 55 വയസില്‍ കൂടാനും പാടുള്ളതല്ല. മത്സര വള്ളങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മനോദൗര്‍ബല്യം ഉള്ളവര്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ നിര്‍ബന്ധമായും ടീമില്‍നിന്ന് ഒഴിവാക്കേണ്ടതാണ്.

യൂണിഫോമും ഐഡന്‍റിറ്റി കാര്‍ഡും നിര്‍ബന്ധം

യൂണിഫോമും ഐഡന്‍റിറ്റി കാര്‍ഡും ധരിക്കാത്ത തുഴച്ചില്‍ക്കാര്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. സ്റ്റാര്‍ട്ടിംഗിലെ സുഗമമായ നടത്തിപ്പിന് നിബന്ധനകള്‍ അനുസരിക്കാത്ത വള്ളങ്ങളെ റേസില്‍നിന്ന് വിലക്കുന്നതിനുള്ള അധികാരം റേസ് കമ്മിറ്റിക്ക് ഉണ്ടായിരിക്കും. ട്രാക്ക് മാറുകയോ മത്സരത്തിന് തടസം വരുത്തുന്ന വിധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അത്തരം വള്ളങ്ങളെ കമ്മിറ്റിക്ക് അയോഗ്യരാക്കാം.

വനിതാ വള്ളത്തില്‍ പുരുഷന്‍മാര്‍ തുഴയരുത്

വനിതാ വള്ളങ്ങളില്‍ പരമാവധി 5 പുരുഷന്മാര്‍ മാത്രമേ പാടുള്ളൂ. അവര്‍ തുഴയാന്‍ മാത്രം പാടില്ല. സാരി ഉടുത്ത് തുഴയുവാന്‍ അനുവദിക്കില്ല, മത്സരസമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജഴ്‌സിയും ധരിക്കേണ്ടതാണ്. മത്സരത്തിന് അഭംഗി വരുത്തുന്നിധം പങ്കെടുത്താല്‍ ആ വള്ളങ്ങള്‍ക്ക് ബോണസ് നല്‍കുന്നതല്ല. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ കൃത്യം 11ന് ആരംഭിക്കുന്നതും 12.30ന് അവസാനിക്കുന്നതുമാണ്. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിക്കും.