ഉറപ്പ് ലംഘിച്ച് മലിനജലം തോട്ടിലേക്കു തള്ളുന്നു
Monday, July 29, 2024 10:52 PM IST
തുറവൂർ: ദേശീയപാത 66ൽ നിർമിക്കുന്ന ഉയരപാതയിൽനിന്ന് പുറത്തുവരുന്നതും റോഡിൽ കെട്ടിക്കിടക്കുന്ന മലിന ജലവും കരാർ കമ്പിനി ചന്തിരൂർ പുത്തൻ തോട്ടിലേക്ക് തള്ളിവിടുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അരൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണിയും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി തടഞ്ഞു. കഴിഞ്ഞദിവസം കളക്ടറുടെയും മന്ത്രി പി. പ്രസാദിന്‍റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പുത്തൻതോട്ടിൽ മലിനജലവും മാലിന്യവും തള്ളുന്നതായി ആരോപണം ഉണ്ടായത്. ചർച്ചയിൽ മലിനജലവും മാലിന്യവും അഴുക്കും പുത്തൻ തോട്ടിലേക്ക് തള്ളില്ലെന്ന് കരാർ കമ്പിനി മന്ത്രിക്കും കളക്ടർക്കും ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ആറോളം ടാങ്കറുകളിൽ മലിനജലം പുത്തൻ തോട്ടിലേക്ക് ഞായറാഴ്ച ഒഴുക്കിയത്.


ആകാശപാത നിർമിക്കുന്ന ദേശീയപാതയിലാണ് ചന്തിരൂർ പുത്തൻ തോട് നിൽക്കുന്നത്. പ്രദേശത്ത് നടക്കുന്ന നിർമാണപ്രവർത്തനത്തിൽ ഉണ്ടാകുന്ന മാലിന്യം മുഴുവൻ പുത്തൻതോട്ടിലേക്ക് തള്ളുന്നതു മൂലം തോട് നികർന്ന അവസ്ഥയാണ്. നീരൊഴുക്ക് ഉണ്ടായിരുന്നതോട്ടിൽ ഒഴുക്ക് നിലച്ച് ഇരുവശവും മലിനജലം കെട്ടിക്കിടക്കുകയാണ്.