വഞ്ചനാക്കേസില്‍ 21 വര്‍ഷമായി ഒളിവിലായിരുന്നയാള്‍ അറസ്റ്റില്‍
Wednesday, October 23, 2024 6:53 AM IST
പത്തനംതിട്ട: വീസ വാഗ്ദാനം ചെയ്ത് നിരവധിപ്പേരെ കബളിപ്പിക്കുകയും അറസ്റ്റിലായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങുകയും ചെയ്തയാളെ എൽപി വാറണ്ടിന്‍റെ അടിസ്ഥാനത്തില്‍ 21 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട വെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനെ(74)യാണ് മലപ്പുറത്തുനിന്നു പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ 30 കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജോലിയിൽനിന്നു പിരിച്ചുവിട്ടു.

വീസയ്ക്ക് പണം നല്‍കിയവര്‍ നിരന്തരം തേടി വീട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ ജീവനൊടുക്കിയിരു ന്നു. വഞ്ചനക്കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങിയശേഷം കേരളത്തിനകത്തും പുറത്തുമായി താമസിച്ചുവരികയായിരുന്നു.


ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്ഐ ജിനു, സിപിഒമാരായ രജിത്ത്, ആഷര്‍, ഷഫീക്ക് എന്നിവര്‍ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.