നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച് സ്പീക്കറും മന്ത്രിമാരും
Wednesday, October 23, 2024 6:53 AM IST
പത്തനംതിട്ട: അന്തരിച്ച എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഇന്നലെ രാവിലെ മലയാലപ്പുഴയിലെത്തി നവീന്‍ ബാബുവിന്‍റെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു, സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ നവീന്‍ ബാബുവിന്‍റെ കുടുംബത്തിനുണ്ട്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഒരു പൊതുവേദിയിൽ അത്തരത്തിൽ സംസാരിക്കുവാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


അന്വേഷണം ശരിയായ രീതിയിലെന്ന് സ്പീക്കർ

പത്തനംതിട്ട: നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നവീന്‍റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അവർക്കു നീതി ലഭിക്കണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നും സ്പീക്കർ പറഞ്ഞു.
മന്ത്രി ആർ. ബിന്ദുവും ഇന്നലെ രാത്രി നവീന്‍റെ വീട് സന്ദർശിച്ചു.