കൊടുമണ്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിർമിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
Wednesday, October 23, 2024 6:53 AM IST
കൊടുമൺ: കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കായികമേളകള്‍ നടക്കുമ്പോള്‍ താത്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്.

കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ധന്യാ ദേവി, മെംബർമാരായ സി. പ്രകാശ്, എ.ജി. ശ്രീകുമാര്‍, വി.ആര്‍. ജിതേഷ്, എ. വിജയന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. അനില, ഡിഇഒ കെ. മൈത്രി, എഇഒ സീമാ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.‌

അതിവേഗ ഓട്ടക്കാരായി അജാസ് ബിജുവും അമാനികയും

കൊടുമൺ: പത്തനംതിട്ട ജില്ലാ സ്‌കൂൾ കായിക മേളയിലെ അതിവേഗ ഓട്ടക്കാരനായി അജാസ്‌ ബിജു. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയാണ് കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്എസ്എസിലെ അജാസ്‌ മേളയിലെ വേഗമേറിയ താരമായത്‌.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അടൂർ സെന്‍റ് മേരീസ് സ്കൂളിലെ എച്ച്. അമാനിക ഒന്നാമതെത്തി.സ്വർണ നേട്ടത്തോടെ മൂന്നാം തവണയാണ് അജാസ് ബിജു സംസ്ഥാന മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

ജില്ലാ മേളയുടെ ആദ്യ ദിനത്തിൽതന്നെ ഇരട്ട സ്വർണമാണ്‌ പ്ലസ്‌ ടു വിദ്യാർഥിയായ അജാസ് കരസ്ഥമാക്കിയത്. ലോംഗ്ജംപിലാണ് രണ്ടാം സ്വർണം. 200 മീറ്റർ, 100 മീറ്റർ റിലേ എന്നിവയിലും അജാസ്‌ പങ്കെടുക്കുന്നുണ്ട്‌. 2022ൽ ജൂണിയർ വിഭാഗം വ്യക്‌തിഗത ചാമ്പ്യനായിരുന്നു. വല്ലന ബിജു ഭവനിൽ എസ്‌ .ബിജു - പി.എം ഷമീറ ദന്പതികളുടെ മകനാണ്.


പെൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്. അമാനികയുടെ തുടർച്ചയായ വിജയമാണ്. സംസ്ഥാന സ്കൂൾ മേളയിലും തിളങ്ങിയിട്ടുള്ള അമാനിക അടൂർ സെന്‍റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

ഹൈജംപിലെ സമ്മാനം ഇരട്ടസഹോദരങ്ങൾക്ക്

കൊടുമൺ: ജൂണിയർ വിഭാഗം ഹൈജംപിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ ഇരട്ട സഹോദരങ്ങൾക്ക് . പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അൻവർഷായ്ക്കാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഇരട്ട സഹോദരൻ അൻസർ ഷായ്ക്കും ലഭിച്ചു. ഇരുവരും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും അർഹത നേടിയിട്ടുണ്ട്.

പ്രത്യേക പരിശീലനങ്ങൾ ഒന്നും ഇല്ലാതെയാണ് നേട്ടം കൈവരിച്ചത്. ഒഴിവുസമയങ്ങളിൽ സ്കൂൾ ഗ്രൗണ്ടിൽ സഹോദരങ്ങൾ പരിശീലനം നടത്താറുണ്ട്. സ്കൂളിൽനിന്നുള്ള പ്രോത്സാഹനവും ലഭിച്ചിരുന്നു. പിതാവ് വലഞ്ചുഴി ഇടുവക്ക മേലേതിൽ അൻസാരി പത്തനംതിട്ട പഴയ സ്റ്റാൻഡിൽ തുണിക്കട നടത്തുകയാണ്. മാതാവ്: നിഷ.

ആദ്യദിനത്തിൽ തിളങ്ങിയത് പുല്ലാട് ഉപജില്ല

കൊടുമൺ: ജില്ലാ സ്കൂൾ കായിക മേളയുടെ ആദ്യദിനത്തിൽ പുല്ലാട് ഉപജില്ല 62 പോയിന്‍റുമായി മുന്നിലെത്തി. 43 പോയിന്‍റ് നേടിയ പത്തനംതിട്ട ഉപജില്ല രണ്ടാം സ്ഥാനത്തും 29 പോയിന്‍റുമായി കോന്നി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.

സ്കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്‍റ് ജോൺസ് എച്ച്എസ്എസ് 39 പോയിന്‍റ് നേടി ഒന്നാംസ്ഥാനത്താണ്. കുറിയന്നൂർ എംടിഎച്ച്എസ് 23 പോയിന്‍റുമായി രണ്ടാമതും 22 പോയിന്‍റ് നേടിയ കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
കായികമേള നാളെ സമാപിക്കും.