യുവാവിന്‍റെ ആത്മഹത്യ: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ കേസ്
Wednesday, October 23, 2024 6:53 AM IST
അടൂര്‍: പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്തത് എക്‌സൈസ് സംഘം മര്‍ദിച്ചതിനെത്തുടര്‍ന്നാണെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വനിതയടക്കം കണ്ടാലറിയാവുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്. പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്‍റെയും ഉഷയുടേയും മകന്‍ വിഷ്ണു (27) വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കേസ്.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എക്‌സൈസ് സംഘം മര്‍ദിച്ചതിന്‍റെ മനോവിഷമത്തില്‍ വിഷ്ണു ജീവനൊടുക്കിയതാണെന്ന് കാട്ടി അമ്മാവന്‍ സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ മര്‍ദിച്ചെന്ന് മാതാവും ആരോപിച്ചു. അയല്‍വാസിയായ യുവാവും എക്‌സൈസിനെതിരേ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യൂണിഫോമിലും ബാക്കിയുള്ളവര്‍ മഫ്തിയിലുംആയിരുന്നെന്നാണ് യുവാവിന്‍റെ മൊഴി.


കഴിഞ്ഞ 17ന് അടൂര്‍ എക്‌സൈസ്‌റേഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്‍റെ നേതൃത്വത്തില്‍ സനു എന്ന യുവാവിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വിഷ്ണുവിന്‍റെ വീട്ടില്‍ എത്തിയതെന്നാണ്എക്‌സൈസ് സംഘം പറയുന്നത്.

വിഷ്ണുവിനോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും സഹകരിച്ചില്ലെന്ന് എക്‌സൈസ് പറയുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് എക്സൈസിന്‍റെ വിശദീകരണം. ഇതു സംബന്ധിച്ച് എക്സൈസ് ജോയിന്‍റ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.