കോലിഞ്ചിക്കർഷകർക്ക് ആശ്വസിക്കാം : 36 ടൺ ഔഷധി ഏറ്റെടുക്കും
Wednesday, September 25, 2024 3:06 AM IST
പത്തനംതിട്ട: ഇടനിലക്കാരുടെ ചൂഷണവും വിലയിടിവുംമൂലം പ്രതിസന്ധിയിലായ കോലിഞ്ചി കർഷകർക്ക് ആശ്വാസം. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ മരുന്ന് നിർമാണ കമ്പനിയായ ഔഷധി കർഷകരിൽനിന്നു കോലിഞ്ചി ഏറ്റെടുക്കും.

ഒരു വർഷം 36 ടൺ കോലിഞ്ചിയാണ് ഔഷധിക്ക് ആവശ്യമുള്ളത്. ഇടനിലക്കാരില്ലാതെ കോലിഞ്ചി സംഭരിച്ചു വിവിധ ഉത്പന്നങ്ങളാക്കി ഇ പ്ലാറ്റ്‌ഫോം വഴി വിപണനം നടത്തുന്നതിനുള്ള സാധ്യതാപഠനം ഔഷധി തുടങ്ങിക്കഴിഞ്ഞു. സർക്കാർ സഹായംകൂടി ലഭിച്ചാൽ മെച്ചപ്പെട്ട വില കർഷകർക്കും ലഭിക്കും,

കൃഷി പരിപാലനച്ചെലവ് കുറവുള്ള കോലിഞ്ചി കൃഷിചെയ്തു മൂന്നാം വർഷമാണ് വിളവെടുക്കുന്നത്. മലയോരത്തെ ഭൂരിഭാഗം കുടുംബങ്ങളുടെയും വാർഷിക വരുമാനത്തിൽ നിർണയക സ്ഥാനമാണ് കോലിഞ്ചികൃഷിക്കുള്ളത്. എന്നാൽ വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും വിപണിയുടെ അഭാവവും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. മിക്കവരും കൃഷി ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലായിരുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോഗ്രാമിനു ലഭിക്കുന്നത്. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്‍റെ അഞ്ചിലൊന്ന് ലഭിക്കുന്നത്.

ഔഷധി നേരിട്ട് സംഭരണം തുടങ്ങുന്നതോടെ ന്യായവില ഉറപ്പാക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നേരത്തെ സർക്കാർ കോലിഞ്ചി ക‌ർഷകരുടെ കൺസോർഷ്യം രൂപീകരിക്കുകയും സബ്സിഡി പ്രഖ്യാപിക്കുകയും ചെയ്തതാണ്.

വിദേശ രാജ്യങ്ങളിലും മാർക്കറ്റ്

പത്തനംതിട്ട ജില്ലയിൽ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി കൃഷി ചെയ്തിട്ടുള്ളത്. മലയോര മേഖലയിൽ കാട്ടുമൃഗശല്യം വർധിച്ചതോടെയാണ് കോലിഞ്ചി കൃഷിയിലേക്ക് കർഷകർ മാറിയത്. എന്നാൽ കാട്ടാനയും കാട്ടുപന്നിയുമെല്ലാം കോലിഞ്ചി വ്യാപകമായി നശിപ്പിച്ചുതുടങ്ങിയത് കർഷകർക്ക് ബാധ്യതയായി മാറി. ഉത്പാദിപ്പിക്കുന്ന കോലിഞ്ചിക്ക് വിപണി കണ്ടെത്താനാകാതെവന്നതും കർഷകരുടെ മനസ് മടുപ്പിച്ചു.


മലയോര മേഖലയിൽനിന്നു സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്. വിദേശ രാജ്യങ്ങളിൽ മരുന്ന് നിർമാണത്തിനാണ് കോലിഞ്ചി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളിൽ ദാഹശമനിയായും ഉപയോഗിക്കുന്നു.

ഇന്ത്യയിലും ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമായുള്ള ചില വ്യക്തികളിൽ മാത്രമായി ഇതിന്‍റെ വ്യാപാരം ഒതുങ്ങി നിൽക്കുകയായിരുന്നു.

ഔഷധി നേരിട്ടു സംഭരണം ആരംഭിക്കുന്നതോടെ വ്യാപാരം ശക്തിപ്പെടും. കോലിഞ്ചിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് ഔഷധി നേരിട്ട് വിപണിയിലെത്തിക്കുകയും ചെയ്യും. ആയുർവേദ മരുന്നുകളിലും വിക്‌സ്, അമൃതാഞ്ജൻ, ഹിമാലയ തുടങ്ങിയവയിലും കോലിഞ്ചി പ്രധാന ഘടകമാണ്.

കോലിഞ്ചി കൃഷിക്ക് ആനുകൂല്യം

തണ്ണിത്തോട്: കോലിഞ്ചി കൃഷിക്ക് ആനുകൂല്യം ലഭിക്കുന്നതിനായി ഈവർഷം പുതുതായി 20 സെന്‍റോ അതിലധികമോ സ്ഥലത്ത് കോലിഞ്ചി കൃഷി ചെയ്തിട്ടുള്ള കർഷകർക്ക് അപേക്ഷിക്കാം.

മുൻ വർഷങ്ങളിൽ കോലിഞ്ചി കൃഷിക്ക് ആനുകൂല്യം ലഭിക്കാത്തവർക്കാണ് മുൻഗണന. കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഇന്ന് മുതൽ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കും. 28 വരെ അപേക്ഷിക്കാം.