സർക്കാരിനു ജീവനക്കാരോടു പ്രതിബദ്ധതയില്ല: കൊടിക്കുന്നിൽ
Friday, September 27, 2024 3:04 AM IST
അടൂർ: കേരളം ഭരിക്കുന്നത് ജീവനക്കാരോടു പ്രതിബദ്ധതയില്ലാത്ത സർക്കാരാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി. എൻജിഒ അസോസിയേഷൻ 49-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിണറായി ഭരണത്തിൽ ഒരു വിഭാഗം ഉദ്യോഗസ്ഥരോട് ഭരണകൂട ഭീകരതയാണ് കാട്ടുന്നത്. യുഡിഎഫ് ഭരണകാലത്ത് ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി ശക്തമായ പോരാട്ടം നടത്തിയ സംഘടനയാണ് എൻജിഒ അസോസിയേഷൻ.

എന്നാൽ എട്ടു വർഷമായി എൻജിഒ യൂണിയനും ജോയിന്‍റ് കൗൺസിലും ജീവനക്കാരോട് വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ജനാധിപത്യരീതിയിൽ അധികാരത്തിലെത്തിയ സർക്കാർ ജനങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. വികസനപ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുന്നു. ജീവനക്കാർക്ക് യഥാസമയം ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നു.


കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകളുടെ ജനവിരുദ്ധസമീപനങ്ങൾക്കെതിരേ ശക്തമായ സമരത്തിന് നേതൃത്വം നൽകാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എംപിമാരായ ബെന്നി ബഹനാൻ, അടൂർ പ്രകാശ്, കോൺഗ്രസ് രാഷ്‌ട്രീയകാര്യസമിതിയംഗങ്ങളായ കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.സുബോധൻ, പഴകുളം മധു, കെ.പി.ശ്രീകുമാർ,

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ, സംസ്ഥാന ട്രഷറാർ എം.ജെ. തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി ബി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.