പൊതുവിദ്യാലയങ്ങളിൽ പിരിവുകളുടെ കാലം
Friday, September 27, 2024 3:04 AM IST
പത്തനംതിട്ട: വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ പിരിവുകളും പാടില്ലെന്ന ബാലവാകാശ കമ്മീഷൻ ഉത്തരവ് നിലനിൽക്കെ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇത് പിര‌ിവുകളുടെ കാലം. വയനാട് ദുരന്തത്തിന്‍റെ പേരിൽ സ്കൂളുകളിലും പിരിവുകൾ തുടങ്ങി. സാലറി ചലഞ്ചിൽ അധ്യാപകരെ പങ്കെടുപ്പിച്ചതിനുശേഷമാണ് അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നുമായി കൂപ്പൺ പിരിവുകൾ.

ജില്ലയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ പേരിലാണ് കൂപ്പൺ പിരിവ്. വയനാട് ദുരന്തത്തിൽപെട്ടവർക്കുള്ള വീട് നിർമാണത്തിന് സ്കൗട്ട് ചാർജുള്ള അധ്യാപകർ 1000 രൂപയും കുട്ടിയൊന്ന് 100 രൂപയും കഴിഞ്ഞ മാസം ശേഖരിച്ചു നൽകിയിരുന്നു.

ഇതിനു പുറമേയാണ് ഇപ്പോൾ കൂപ്പൺ പിരിവ്. പത്തനംതിട്ട ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷന്‍റെ പേരിലുള്ള സംഭാവന കൂപ്പണിന് വില 100 രൂപയാണ്. സമ്മാനങ്ങൾ നൽകിയുള്ള പിരിവാണ് ഇത്. നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്നുണ്ട്.

ജില്ലാ കലോത്സവ നടത്തിപ്പിനായി ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസു വരെ വിദ്യാർഥികളിൽ നിന്നായി 100 രൂപയും അധ്യാപകരിൽ നിന്ന് 400 രൂപയും അടുത്ത മാസം പിരിക്കാൻ ജില്ലാ തലത്തിൽ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. അതിനിടെയാണ് വയനാട് ദുരന്തത്തിന്‍റെ പേരിൽ സംഭാവനകൾ ശേഖരിക്കുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ കൂപ്പൺ പിരിവിന് വിദ്യാഭ്യാസ വകുപ്പ് അനുമതിയുണ്ടോയെന്ന് ഓഫീസർമാർ മറുപടി പറയുന്നില്ല.


സ്കൂളുകളിലെ സ്കൗട്ട് പിരിവ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ഡിഡിഇയും പ്രതികരിച്ചത്. എന്നാൽ വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾ മുഖേനയാണ് കൂപ്പണുകൾ സ്കൂളുകളിൽ എത്തിച്ചിരിക്കുന്നതെന്ന് പറയുന്നു. അനധികൃത പിരിവിനെതിരേ പ്രമുഖ അധ്യാപക സംഘടനയായ കെപിഎസ്ടിഎ രംഗത്തുവന്നിട്ടുണ്ട്.

ഏതു സമിതിയിലാണ് ഈ പിരിവിന് തീരുമാനമായതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കണമെന്നും തുടർ നടപടികൾക്കായി ബാലവാകാശ കമ്മീഷനെ സമീപിക്കുമെന്നും കെപിഎസ്ടിഎ ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോർജ് സെക്രട്ടറി എസ്. പ്രേമും പറഞ്ഞു.