പോക്സോ കേസിൽ അന്പതുകാരന് 70 വർഷം കഠിനതടവും പിഴയും
Thursday, September 26, 2024 2:44 AM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യിൽ റെജി ജേക്കബിനെ (50) എഴുപത് വർഷം കഠിന തടവിനും 3.5 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്‍റേതാണ് വിധി. പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

2022 കാലയളവിലെ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത റെജി ജേക്കബ് പതിനാലുകാരിയായ പെൺകുട്ടിയോടു ശാരീരികമായി സഹായം തേടിവന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നത്.


ഇയാൾ തന്‍റെ മുച്ചക്ര വണ്ടിയിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടു പോകുന്ന വേളയിലും ആളൊഴിഞ്ഞ സ്ഥലത്തുവച്ചും ലൈംഗികാതിക്രമം നടത്തിയതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായ കേസിന്‍റെ അന്വേഷണച്ചുമതല കോയിപ്രം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ് കുമാറിനായിരുന്നു.