പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിലെ കുറ്റാരോപിതൻ ആത്മഹത്യക്ക് ശ്രമിച്ചു
Friday, September 27, 2024 3:04 AM IST
പത്തനംതിട്ട: പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ ചെന്ന പോലീസിനെ കണ്ട് കുറ്റാരോപിതൻ ആത്മഹത്യക്ക് ശ്രമിച്ചു. തട്ട പാറക്കര സ്വദേശി ജോസാണ് (40) കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയെ ജോസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നാണ് പരാതി. കുട്ടി സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പ്രണയാഭ്യർഥനയുമായി പിന്നാലെ കൂടിയിരുന്നുവത്രേ. കഴിഞ്ഞദിവസം താൻ വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞുനോക്കിയെന്ന് കുട്ടി അധ്യാപകരോട് പരാതിപ്പെട്ടു.

വിവരം ചൈൽഡ് ലൈനിന് കൈമാറി. ചൈൽഡ് ലൈനിൽ നിന്ന് അറിയിച്ചതനുസരിച്ച് കൊടുമൺ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. തുടർന്ന് ജോസിനെ അന്വേഷിച്ച് വീട്ടിലെത്തി.

ഈ സമയം വീടിന് മുന്നിലെ കതക് അടഞ്ഞു കിടക്കുകയായിരുന്നു. പോലീസ് മുട്ടി വിളിച്ചപ്പോൾ ജനാല തുറന്ന് കത്തിയുമായി ഭീഷണി മുഴക്കുകയായിരുന്നു. കതക് തുറക്കാനുള്ള ശ്രമത്തിനിടെ ജോസ് കഴുത്ത് മുറിക്കുകയായിരുന്നു.

ഉടൻതന്നെ പോലീസ് കതക് ചവിട്ടിത്തുറന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾ സുഖം പ്രാപിച്ചുവരുന്നു.