ആരുടെയും വിശ്വാസത്തെ അവഹേളിച്ചിട്ടില്ലെന്ന് ഉദയഭാനു
Friday, September 27, 2024 3:16 AM IST
പത്തനംതിട്ട: ഹൈന്ദവ വിശ്വാസത്തെ സിപിഎം അവഹേളിച്ചെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവാസ്തവമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. ആരുടെയും ഒരു വിശ്വാസത്തെയും അവഹേളിച്ചിട്ടില്ല.

ജനങ്ങളുടെ ജീവനും കാർഷിക മേഖലയ്ക്കും ഭീഷണിയായ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടില്‍ വന്നാല്‍ നശിപ്പിക്കാന്‍ നടപടി വേണമെന്നാണ് കോന്നിയിൽ കർഷകസംഘം സംഘടിപ്പിച്ച ഡിഎഫ്ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു താൻ പറഞ്ഞതെന്ന് ഉദയഭാനു പറഞ്ഞു.

ഇതിനു തടസം നിൽക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന് ഇതിന് പിന്തുണ നല്‍കുന്നത് ആര്‍എസ്എസാണെന്നും വ്യക്തമാണ്. പന്നിയെ വരാഹത്തിന്‍റെ അവതാരമായാണ് ആര്‍‍എസ്എസ് പ്രചരിപ്പിക്കുന്നത്.


കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാലേ ഇതിനെ നശിപ്പിക്കാന്‍ അനുവാദം ലഭിക്കൂ. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് തടസം നില്‍ക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്. ഇതു തുറന്നുകാട്ടുക മാത്രമാണ് ചെയ്തതെന്നും കെ. പി. ഉദയഭാനു പറഞ്ഞു.

ഇതിനിടെ ഉദയഭാനുവിനെതിരേ കേസെടുക്കണമെന്നാവ‌ശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ് പറഞ്ഞു.