പരിസ്ഥിതിലോല പട്ടിക ആശങ്കയൊഴിയാതെ മലയോരം
Thursday, September 26, 2024 2:44 AM IST
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയിൽ വീണ്ടും ആശങ്കയ്ക്കു കാരണമായി. ജനവാസമേഖല ഒഴിവാക്കി പുതിയ വിജ്ഞാപനം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പുതിയ പട്ടികയിൽ ജനവാസമേഖലയിലെ വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന പുറത്തുവന്നതോടെയാണ് പ്രതിഷേധവും ആശങ്കയും ഉയരുന്നത്.

ജില്ലയിൽ സീതത്തോട്, പെരുനാട്, കൊല്ലമുള, അരുവാപ്പുലം, വടശേരിക്കര വില്ലേജുകളാണ് പരിസ്ഥതിലോല മേഖലകളായി ഉൾപ്പെടുത്തിയിരുന്നത്. മുന്പും ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജനവാസമേഖല എന്ന പരിഗണനയിൽ പട്ടിക പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് ഉ‍യർന്നിരിക്കുന്നത്.

ഇഎസ്എയുമായി ബന്ധപ്പെട്ട് മുന്പ് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുന്പ് ഇത് 123 വില്ലേജുകളായിരുന്നു. വിജ്ഞാപനത്തിൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പ്രൊപ്പോസലുകൾ ജിയോ മാപ്പിംഗ് കോർഡിനേറ്റ് സഹിതമുള്ള മാപ്പുകളടക്കമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിന്‍റെ മാപ്പോ നിർദേശങ്ങളോ പുറത്തുനൽകിയിട്ടില്ലെന്നതും ആശങ്കയുടെ ആഴം കൂട്ടുന്നു.

മാപ്പ് കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണെന്ന് പറയുന്നുണ്ടെങ്കിലും ലഭ്യമല്ല. പരാതികൾ 30നകം നൽകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രദേശങ്ങളെ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അവ്യക്തതയിൽ കുടുങ്ങിയിരിക്കുകയാണ് മലയോരം.

ജനവാസമേഖല സംബന്ധിച്ച അതിർത്തി വിവരങ്ങളാണ് പുറത്തുവരാനുള്ളത്. നേരത്തേ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലും മാപ്പിലും കടന്നുകൂടിയിട്ടുള്ള തെറ്റുകൾ ചൂണ്ടിക്കാട്ടിയും ജനവാസ മേഖലകൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ നൽകിയും പുനഃക്രമീകരണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകിയ റിപ്പോർട്ടുകൾ പരിഗണിക്കാതെയാണ് പട്ടികയുടെ പുനഃക്രമീകരണം നടന്നതെന്നും പറയുന്നു.

മുന്പു പ്രസിദ്ധീകരിച്ചിരുന്ന പട്ടികയിൽ ചിറ്റാർ, തണ്ണിത്തോട് വില്ലേജുകളും പരിസ്ഥിതിലോല മേഖലയിലായിരുന്നു. ഇത്തവണ രണ്ടു വില്ലേജുകളെയും ഒഴിവാക്കിയാണ് പട്ടിക പുറത്തിറക്കിയതെന്നു പറയുന്നു.

ക്രയവിക്രയങ്ങൾ തടസപ്പെട്ടു

വർഷങ്ങളായി തുടരുന്ന ആശങ്കകൾക്കു പരിഹാരമില്ലാത്തതിനാൽ മലയോരമേഖലയിലെ ജീവിതം ദുരിതപൂർണമാണ്. ഒരുഭാഗത്ത് വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതം അനുഭവിക്കുന്പോൾ മറുവഴിക്ക് പരിസ്ഥിതിലോല മേഖലയും വനംവകുപ്പിന്‍റെ ഭീഷണിയുമൊക്കെ ചേർന്ന് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വർഷങ്ങളായി ഈ മേഖലയിൽ ക്രയവിക്രയങ്ങൾ നടക്കുന്നില്ല.


ഭൂമി വിറ്റിട്ട് മറ്റെവിടെയെങ്കിലും പോകാമെന്നുവച്ചാൽ അതിനും കഴിയാത്ത സ്ഥിതിയാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കുടിയൊഴിപ്പിക്കലിനു നടപടികളുമായി ഇടക്കാലത്ത് വനംവകുപ്പ് രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിന്‍റെ ആനുകൂല്യം എല്ലാ മേഖലയിലും നൽകിയിട്ടില്ല. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വനം വിസ്തൃതി കൂട്ടുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.

കൈവശമുള്ള വസ്തുക്കൾ വിൽക്കാനോ പണയപ്പെടുത്താനോ ആകാത്ത സ്ഥിതിയാണ് മലയോര മേഖലയിലുള്ളത്. പരിസ്ഥിതിലോല മേഖലയിലുൾപ്പെട്ട സ്ഥലമെന്ന പേരിൽ സ്ഥലം വാങ്ങാൻ ആരും തയാറാകുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷിയും നിലച്ച് കാടുകയറിക്കിടക്കുകയാണ് സ്ഥലങ്ങളേറെയും.

ഗവി ഒഴിപ്പിക്കൽ പദ്ധതി

പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമായ ഗവി പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കെഎഫ്ഡിസിതന്നെ രംഗത്തെത്തിയിരുന്നു. സീതത്തോട് പഞ്ചായത്ത് മൂന്നാം വാർഡ് പ്രദേശമാണെങ്കിലും ഇവിടെ താമസിക്കുന്നവർ 1977ലെ ഇന്ത്യ - ശ്രീലങ്ക കരാർ പ്രകാരം താമസമാക്കിയ തമിഴ് വംശജരാണ്. ഇവരെ പുനരധിവസിപ്പിച്ച് ഗവിയിലെ ജനവാസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള വനംവികസന കോർപറേഷൻ പദ്ധതി തയാറാക്കിയത്.

ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നാളുകളായി നടന്നുവരികയാണ്. കുടിയൊഴിപ്പിക്കലിനു വിധേയരാകുന്നവരെ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ ഇരുനൂറോളം കുടുംബങ്ങളാണ് നിലവിൽ ഗവിയിൽ അധിവസിക്കുന്നത്.

കൈവശ കർഷകർ ആശങ്കയിൽ

പതിറ്റാണ്ടുകളായി കൃഷി നടത്തി ഉപജീവനം നടത്തിവന്ന കർഷകർക്കു നേരേയും പരിസ്ഥിതിലോല പ്രഖ്യാപന നീക്കം വെല്ലുവിളിയായി മാറുകയാണ്. വനമേഖലയോടു ചേർന്നുകിടക്കുന്ന ഏക്കർ കണക്കിന് കൃഷിയിടങ്ങളുണ്ട്. നൂറുകണക്കിന് കൈവശ കർഷകരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.

മൂന്നു തലമുറകൾവരെ കൈവശംവച്ച് അനുഭവിച്ചിട്ടുണ്ടെങ്കിലും പലർക്കും പട്ടയം പോലും ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ അടക്കം കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളാണ് പുതിയ നിയമത്തിന്‍റെ പിൻബലത്തിൽ നടത്തുന്നത്. പട്ടയം പോലും ലഭിക്കാത്ത ഭൂമി വിട്ടൊഴിയേണ്ടിവന്നാൽ തങ്ങൾക്ക് ആനുകൂല്യം ലഭിക്കാനിടയില്ലെന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നു.