പത്തനംതിട്ട കോടതിസമുച്ചയം നിര്‍മാണം : സ്ഥലം ഏറ്റെടുക്കലിന് പത്തുകോടി
Friday, September 27, 2024 3:04 AM IST
പത്തനംതിട്ട: വര്‍ഷങ്ങളായി കാത്തിരിക്കുന്ന പത്തനംതിട്ടയിലെ കോടതി സമുച്ചയത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചു. പത്തനംതിട്ടയിലെ കോടതികള്‍ക്ക് സ്വന്തമായി കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിലേക്ക് പത്തനംതിട്ട മേലെവെട്ടിപ്രത്ത് റിംഗ് റോഡരികിലാണ് ആറേക്കര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം 2023 മേയില്‍ ഇറങ്ങിയിരുന്നെങ്കിലും പണത്തിന്‍റെ ലഭ്യതക്കുറവു കാരണം നടപടികള്‍ മുന്നോട്ടു പോയില്ല.

24 തണ്ടപ്പേരിലുള്ള ഭൂമി ഏറ്റെടുത്ത് റവന്യുവിഭാഗം അറിയിപ്പ് നല്‍കിയിരുന്നു. ഭൂമിവില സര്‍ക്കാര്‍ അനുവദിക്കുന്നതനുസരിച്ച് നല്‍കുമെന്നായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കാനായാല്‍ കെട്ടിടനിര്‍മാണം നടപടികള്‍ വേഗത്തില്‍ നടത്താനാകും. കോടതികളുടെ നിര്‍മാണത്തിനായി പ്രത്യേക ഫണ്ട് ഉണ്ട്.

കോടതികള്‍ ഒന്നിച്ചാകും

പത്തനംതിട്ട ജില്ല ആസ്ഥാനത്തെ കോടതികള്‍ ഇപ്പോള്‍ മിനി സിവില്‍ സ്‌റ്റേഷനിലും സമീപത്തെ മുനിസിപ്പല്‍ കെട്ടിടത്തിലുമൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്്. സ്ഥലപരിമിതി അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുമുണ്ട്.

ഏഴ് പ്രിന്‍സിപ്പല്‍ കോടതികള്‍, നാല് അഡീഷണല്‍ ജില്ലാ കോടതികള്‍, രണ്ട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍, രണ്ട് പോക്‌സോ കോടതികള്‍, എംഎസിടി കോടതി, മുന്‍സിഫ് കോടതി, സബ് കോടതി, എന്നിവയും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ഓഫീസും ബാര്‍ അസോസിയേഷന്‍ ഓഫീസും നിലവില്‍ മിനിസിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.


ഫാസ്റ്റ് ട്രാക്ക് കോടതികള്‍, കുടുംബകോടതി എന്നിവ മുനിസിപ്പല്‍ കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു.

സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും അനുകൂലം

കോടതി സമുച്ചയത്തിന് ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. നഗരപരിധിയില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്തിയിരുന്നു.

കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കേണ്ടത് പൊതുതാത്പര്യ പ്രസക്തമാണെന്നാണ് സാമൂഹികാഘാത പഠനറിപ്പോര്‍ട്ട്. ഏറ്റെടുക്കുമ്പോള്‍ ആരെയും താമസസ്ഥലത്തു നിന്ന് ഒഴിപ്പിക്കേണ്ടിവരില്ല.

ഭൂമി ഏറ്റെടുക്കുന്നത് ഉടമകളില്‍ ആരുടെയും തൊഴിലിനെ ബാധിക്കുന്നില്ല. വര്‍ഷങ്ങളായി തരിശുകിടക്കുന്ന സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഉടമകളില്‍ ആരുംതന്നെ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരല്ല. സ്ഥലം ഏറ്റെടുക്കാനാവശ്യമായ ഫണ്ട് ഭരണാധികാരികളുടെ പക്കല്‍ ലഭ്യമാണെന്നാണ് 2023ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.