ചെങ്ങന്നൂർ-പന്പ റെയിൽപാതയ്ക്ക് പച്ചക്കൊടി
Thursday, September 26, 2024 2:54 AM IST
പത്തനംതിട്ട: റെയിൽവേ ബോർഡ് അംഗീകാരം ലഭിച്ചതോടെ ചെങ്ങന്നൂർ - പമ്പ അതിവേഗ പാത യാഥാർഥ്യത്തിലേക്ക്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഫാസ്റ്റ് റെയിൽ ട്രാൻസിസ്റ്റർ സിസ്റ്റം എന്ന ആധുനിക ബ്രോഡ്ഗേജ് ഇരട്ടപ്പാതയുടെ നിർമാണം ഈ സാമ്പത്തിക വർഷം തന്നെ തുടങ്ങാനാകും. 6480 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന പാത അഞ്ചുവർ‌ഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

ചെങ്ങന്നൂരിൽനിന്ന് ആരംഭിക്കുന്ന നിർദിഷ്ട പാത ആറന്മുള, വടശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ വഴിയാണ് പമ്പയിൽ എത്തുക. 59.23 കിലോമീറ്റർ ദൂരമുള്ള പാത പൂർത്തീകരിക്കാൻ 20 തുരങ്കങ്ങളും, 22 പാലങ്ങളും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.

ഇരട്ടപ്പാത ആയതിനാൽ 126.16 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമിക്കേണ്ടത്. ആറന്മുള, വടശേരിക്കര എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ നിർമിക്കും. റെയിൽവേ മന്ത്രാലയത്തിന്‍റെ നിർമാണ വിഭാഗം നിയോഗിച്ച കൺസൾട്ടൻസിയുടെ റിപ്പോർട്ട് പ്രകാരമാണ് 6480 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നതെങ്കിലും നിർമാണം പൂർത്തിയാകുമ്പോൾ 7500 കോടി രൂപ വേണ്ടിവരും എന്നാണ് വിലയിരുത്തൽ.

213.687 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം


പദ്ധതിക്കായി 213.687 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. ഇതിൽ 81. 367 ഹെക്ടർ വനഭൂമിയാണ് .‌കേന്ദ്ര സർക്കാരിനുകൂടി താത്പര്യമുള്ള പദ്ധതി ആയതിനാൽ വനഭൂമി ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നും പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ അനുമതി കാലതാമസം ഇല്ലാതെ ലഭിക്കുമെന്നും വിലയിരുത്തുന്നു. എന്നാൽ, റവന്യു ഭൂമി സംസ്ഥാന സർക്കാരാണ് ഏറ്റെടുത്ത് നൽകേണ്ടത്.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് പാതയുടെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. വന്ദേഭാരത് മോഡലിൽ ആയിരിക്കും സർവീസ് നടത്തുക.നിർദിഷ്ട ശബരിപാത യാഥാർഥ്യം ആകുന്നതോടെ ഇന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയ്ക്കും മലയോര ജില്ലയായ പത്തനംതിട്ടയ്ക്കും ഏറെ പ്രയോജനകരമാവും.നിലവിൽ ചെങ്ങന്നൂർനിന്ന് പമ്പയ്ക്ക് എത്താൻ റോഡ് മാർഗം മൂന്നും നാലും മണിക്കൂർ വേണ്ടിവരും.റെയിൽപാത വരുന്നതോടെ യാത്ര എളുപ്പമാവുകയും സമയലാഭം ഉണ്ടാവുകയും ചെയ്യും.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരിൽ നല്ലൊരു പങ്കും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെയാണ് നിലവിൽ ആശ്രയിച്ചുവരുന്നത്. ചെങ്ങന്നൂരിൽ ഇറങ്ങി കെഎസ്ആർടിസി ബസിനെ ആശ്രയിച്ചാണ് ഇവർ പന്പയിലെത്തുന്നത്.