സഹകരണസംഘം മുൻ ജീവനക്കാരന്‍റെ ആനുകൂല്യങ്ങൾ ഉടൻ നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Friday, September 27, 2024 3:04 AM IST
പത്തനംതിട്ട: ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചാൽ കാലതാമസം കൂടാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നിരിക്കെ സഹകരണ സംഘം മുൻ ജീവനക്കാരന്‍റെ തടഞ്ഞുവച്ച ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും അടിയന്തരമായി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മൈലപ്ര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും പെൻഷൻ ബോർഡ് സെക്രട്ടറിക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.

വെട്ടിപ്പുറം അഞ്ചകാല സ്വദേശിയും മൈലപ്ര ബാങ്ക് മുൻ സെക്രട്ടറിയുമായ ജോഷ്വാ മാത്യുവിന്‍റെ ആനുകൂല്യങ്ങൾ നൽകാനാണ് ഉത്തരവ്. 2022 ഏപ്രിൽ 30 നാണ് ഇദ്ദേഹം വിരമിച്ചത്.

ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്‍റെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സഹകരണ വകുപ്പിന്‍റെ അനുമതി ലഭ്യമാകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.


പരാതിക്കാരന്‍റെ സർവീസ് സംബന്ധമായ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പത്തനംതിട്ട പെൻഷൻ ഫണ്ട് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

പരാതിക്കാരൻ സർവീസിൽ നിന്നു വിരമിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ലഭിക്കേണ്ട രണ്ടുമാസത്തെ ശമ്പളം നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.