റാന്നിയിലെ സർക്കാർ ആരോഗ്യമേഖലയുടെ പദ്ധതികൾക്ക് അംഗീകാരം
Friday, September 27, 2024 3:16 AM IST
റാന്നി: റാന്നിയിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കായി സമഗ്ര പദ്ധതികൾ അംഗീകരിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

റാന്നി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ ടെൻഡർ ക്ഷണിക്കും. 15.63 കോടി രൂപയുടെ കെട്ടിട നിർമാണമാണ് കിഫ്ബി മുഖാന്തിരം നടപ്പാക്കുന്നത്. ഇതിൽ കെട്ടിടത്തിന് സ്ഥലം ഏറ്റെടുപ്പിനുള്ള തുകയും ഉൾപ്പെടും. റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബർ റൂം നിർമാണത്തിന് 93 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കിടത്തിച്ചികിത്സ ആരംഭിച്ച പെരുന്നാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 2.05 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലത്തിന്‍റെ സർവേയും മണ്ണ് പരിശോധനയും ഉടൻ ആരംഭിക്കും. ഡിസംബറോടെ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കാനാകും. ഇവിടെ ലാബ് ആരംഭിക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.

വെച്ചൂച്ചിറ പിഎച്ച് സെന്‍ററിന് പുതിയ കെട്ടിടം

എംഎൽഎയുടെ നിർദേശപ്രകാരം വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 5.76 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് എട്ടു കോടി രൂപ ചെലവഴിച്ചു പുതിയ കെട്ടിടത്തിന്‍റെ നിർമാണം അടുത്ത മാർച്ചിൽ പൂർത്തിയാകും.


റാന്നിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

കാഞ്ഞീറ്റുകരയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലലഭ്യതയും പരിശോധിക്കും. തെള്ളിയൂർ ആശുപത്രിക്ക് 1.40 കോടി രൂപയുടെ പുതിയ കെട്ടിടം നിർമാണം ഉടൻ ആരംഭിക്കും. അട്ടത്തോട് , തുലാപ്പള്ളി, കക്കാട്, കാട്ടൂർ, പ്ലാങ്കമൺ, അയിരൂർ സൗത്ത് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ഇതുകൂടാതെ റാന്നി മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്കു കൂടി പുതിയ കെട്ടിടം ആവശ്യമുണ്ടെന്ന അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. അങ്ങാടി, പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിർമാണം വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻഎച്ച് എം ഡയറക്ടർ ഡോ.വിനയ് ഗോയൽ, ഹെൽത്ത് ഡയറക്ടർ ഡോ. കെ. ജെ. റീന, എൻഎച്ച് എം ചീഫ് എൻജിനിയർ രാജീവ് കരീം, ഡിഎംഒ ഡോ. എൽ. അനിത കുമാരി, ഡിപിഎം ഡോ.ശ്രീകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.