പതിനേഴുകാരനെ കബളിപ്പിച്ച് സ്വർണമാലയുമായി കടന്നയാൾ അറസ്റ്റിൽ
Friday, September 27, 2024 3:16 AM IST
അടൂർ: പതിനേഴുകാരന്‍റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിവാങ്ങി മുങ്ങിയ പ്രതിയെ അടൂർ പോലീസ് കുടുക്കി. കഴിഞ്ഞ മാർച്ച്‌ നാലിനു രാവിലെ പതിനൊന്നോടെ അടൂർ പൂതങ്കര വലിയവിള മേലേതിൽ സതീശന്‍റെ വീട്ടിലെത്തി, കുട്ടിയെ കബളിപ്പിച്ച് ആറുഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിയെടുത്ത് കടന്ന കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശേരി മാവോലി വടക്കേതിൽ അനിയെയാണ് (42) അറസ്റ്റ് ചെയ്തത്.

കർട്ടനും സ്വർണവും തവണ വ്യവസ്ഥയിൽ വില്പന നടത്തുന്നയാളാണെന്ന് കുട്ടിയോടു പറഞ്ഞ് കുട്ടിയിൽനിന്ന് അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചശേഷം, അമ്മ പറഞ്ഞതാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കുട്ടിയുടെ കഴുത്തിൽ കിടന്ന മാല ഊരി വാങ്ങുകയായിരുന്നു. കടയിൽ പോയി തൂക്കം നോക്കി വരാമെന്നു പറഞ്ഞ് ഇയാൾ സ്ഥലംവിട്ടു.

കുട്ടിയുടെ മൊഴിപ്രകാരം എസ്ഐ സി.കെ. രഘുനാഥൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഉപയോഗിക്കുന്ന ഫോൺ പെരുമ്പെട്ടിയിലെ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നും അത് കബളിപ്പിച്ചു കൈക്കലാക്കിയതാണെന്നും വ്യക്തമായി.


കൂടാതെ റാന്നി, എരുമേലി, കോന്നി, കൂടൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധിപ്പേരെ തവണ വ്യവസ്ഥയിൽ ഫർണിച്ചർ ഉരുപ്പടികൾ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി പണം തട്ടിയെടുത്തതായും കണ്ടെത്തി.

സ്കൂട്ടറിൽ കറങ്ങിനടന്ന് തവണവ്യവസ്ഥയിൽ കർട്ടനിട്ടു നൽകാമെന്നും സ്വർണവും മറ്റും നൽകാമെന്നും പറഞ്ഞ് പലരെയും കബളിപ്പിച്ചിട്ടുള്ളയാളാണെന്നും അന്വേഷണത്തിൽ കണ്ട െത്തി. ഊർജിതമായ തെരച്ചിലിൽ ഇന്നലെ വൈകുന്നേരം അനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടുമുറ്റത്തുനിന്നു സ്കൂട്ടർ പോലീസ് കണ്ടെടുത്തു.മൊബൈൽ ഫോൺ പിടിച്ചെടുത്തു.

കബളിപ്പിച്ച് കൈക്കലാക്കിയ മാല ചെട്ടികുളങ്ങരയിലെ ഒരു കടയിലും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ മാവേലിക്കരയിലെ ഒരു ലോട്ടറി കച്ചവടക്കാരനും വിറ്റതായി ഇയാൾ വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.