ആറിനഴകായി ‘പച്ചത്തുരുത്ത് ’
Thursday, September 26, 2024 2:44 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, തിരുവല്ല മാർത്തോമ്മ കോളജ് സസ്യശാസ്ത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെ കറുത്തവടശേരിക്കടവ് പാലത്തിനു സമീപം പച്ചത്തുരുത്ത് നിർമിക്കും. മണിമലയാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തെ അതീജീവിച്ച് വളരാൻ ശേഷിയുള്ള ഇനം മരങ്ങൾ നട്ട് സംരക്ഷണം ഉറപ്പാക്കിയാണ് പച്ചത്തുരുത്ത് തീർക്കുക.

പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനു രാവിലെ 10ന് ആന്‍റോ ആന്‍റണി എംപി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ ശ്രീകുമാർ അധ്യക്ഷത വഹിക്കും.

കറുത്തവടശേരിക്കടവ് പാലത്തിനു സമീപം റോഡിനും ആറിനും ഇടയിലുള്ള പത്തു സെന്‍റിലധികം സ്ഥലമാണ് പച്ചത്തുരുത്തായി മാറ്റുക. വെള്ളം കയറിയാൽ പെട്ടെന്ന് നശിപ്പിച്ചുപോകാത്ത കരിങ്ങോട്ട, തമ്പകം, നീർമരുത്, നീർമാതളം, നീർ ചാമ്പ, വെമ്പാല, ആറ്റുവഞ്ചി, മരുത്, പുന്ന, മലമ്പുന്ന, മണിമരുത്, പപ്പടമരം, കടമ്പ്, കരിന്തകര, ഞാവൽ, കുളമാവ്, വെള്ളപയിൻ, മരോട്ടി തുടങ്ങിയ മരങ്ങളുടെ തൈകളാണ് നടുന്നത്.


തിരുവല്ല മാർത്തോമ്മ കോളജ് സസ്യശാസ്ത്രവിഭാഗത്തിന്‍റെയും വൃക്ഷചികിത്സാ വിദഗ്ധൻ കെ. ബിനുവിന്‍റെയും നിർദേശപ്രകാരമാണ് വൃക്ഷങ്ങൾ തെരഞ്ഞെടുത്തത്. വനംവകുപ്പിൽ നിന്നാണ് ഏറിയപങ്കും തൈകൾ സംഘടിപ്പിച്ചത്. ആറ്റു തീരം, കാവുകൾക്ക് സമീപമുള്ള ചതുപ്പുനിലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും തൈകൾ ശേഖരിച്ചു.

നടുന്ന തൈകളുടെ തുടർപരിപാലനവും പദ്ധതിൽ ഉൾപ്പെടുന്നു. ഒക്‌ടോബർ രണ്ടിന് ജനപ്രതിനിധികൾ, മാർത്തോമ്മ കോളജ് സസ്യശാസ്ത്ര വിഭാഗം അധ്യപകർ, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങിയവർ ഉദ്യമത്തിൽ പങ്കെടുക്കും.