സഹകരണ ബാങ്കിലെ നിക്ഷേപത്തുക: ജീവനക്കാർ പിഴയും പലിശയും ചേർത്ത് നൽകാൻ വിധി
Friday, September 27, 2024 3:16 AM IST
റാന്നി: നിക്ഷേപത്തുക യഥാസമയം തിരികെ നൽകാതിരുന്ന റാന്നി പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ബാങ്കിന്‍റെ മന്ദമരുതി ബ്രാഞ്ച് മാനേജരും നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

പഴവങ്ങാടിക്കര ബാങ്ക് സെക്രട്ടറി, മന്ദമരുതി ബ്രാഞ്ച് മാനേജർ എന്നിവർക്കെതിരേ റാന്നി ചേത്തയ്ക്കൽ സ്വദേശി പിച്ചനാട്ടുവീട്ടിൽ പി.ആർ. അശോക് കുമാറും ഭാര്യ ഗീതാകുമാരിയും ചേർന്ന് കമ്മീഷനിൽ ഫയൽ ചെയ്ത കേസിലാണ് കമ്മീഷൻ വിധി പ്രസ്‌താവിച്ചത്.

അശോക് കുമാറിനും ഭാര്യാ ഗീതാകുമാരിക്കും ഗീതാകുമാരിയുടെ സഹോദരൻ സുജിത് കുമാറിനുംമായി ബാങ്കിലുണ്ടായിരുന്ന 40,70,598 രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് തുക കാലാവധി കഴിഞ്ഞു തിരികെ ലഭിക്കാതെ വന്നതിനേ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച രൂപ തിരിച്ചു കിട്ടുന്നതിനും നഷ്ടപരിഹാരം കിട്ടുന്നതിനും വേണ്ടി പരാതി നല്‍കുകയായിരുന്നു. ഹർജി പരിഗണിച്ച കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും ബാങ്കിനെ പ്രതിനിധീകരിച്ച് അഭിഭാഷകർ ഹാജരാകുകയും ചെയ്‌തു.


കക്ഷികൾ നൽകിയ തെളിവുകളുടെയും റിക്കാർഡുകളുടെയും അടിസ്ഥാനത്തിൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്നു കമ്മീഷനു ബോധ്യപ്പെടുകയും ഹർജിക്കാർ നിക്ഷേപിച്ച തുകയും ഒരുലക്ഷം രൂപ നഷ്ടപരിഹാരവും, 15,000 രൂപാ കോടതി ചെലവും ഉൾപ്പടെ 41,95,598 രൂപ നൽകാനാണ് വിധി.

കേസ് കമ്മീഷനിൽ ഫയൽ ചെയ്ത അന്നുമുതൽ ഒന്പതു ശതമാനം പലിശയും ചേർത്ത് 45 ദിവസത്തിനകം ഇവര്‍ക്ക് നൽകാൻ കമ്മീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധിച്ചു.