ബജറ്റ് ടൂറിസം കെഎസ്ആർടിസിക്കു നേട്ടം
Friday, September 27, 2024 3:04 AM IST
ലോക ടൂറിസംദിനം ഇന്ന്

പത്തനംതിട്ട: കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം നേട്ടമായി. സംസ്ഥാനത്തെ വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കുമായി ആരംഭിച്ച ബജറ്റ് ടൂറിസം യാത്രകളോടു ക്രിയാത്മകമായ പ്രതികരണമാണ് കോർപറേഷനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ശനി, ഞായർ ദിനങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് പ്രധാനമായും യാത്രകൾ. യാത്രകളുടെ തീയതികളും മറ്റും മുൻകൂട്ടി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുന്നുണ്ട്.

മലയോര മേഖലയിലേക്കുള്ള യാത്രകളാണ് ഏറെ പ്രിയപ്പെട്ടതായത്. കെഎസ്ആർടിസി ബസുകളിൽ ആളൊന്നിനാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസം നീളുന്ന യാത്രകൾ കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് തയാറാക്കുന്നത്.

റൂട്ടുകളും യാത്രകളും മുൻകൂട്ടി തീരുമാനിച്ച് അറിയിക്കുന്നതിനാൽ സീറ്റുകൾ ബുക്ക് ചെയ്തു യാത്ര പോകാൻ യാത്രക്കാരുണ്ടാകും. ബസ് ബുക്ക് ചെയ്ത് പ്രത്യേക ഗ്രൂപ്പുകളായി പോകാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. എല്ലാ ഡിപ്പോകളിലും ബജറ്റ് ടൂറിസം യാത്രകൾക്ക് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ ഗവിയിലേക്കാണ് സഞ്ചാരികളുമായി കെഎസ്ആർടിസിയുടെ യാത്ര കൂടുതലായുള്ളത്.

പത്തനംതിട്ട ഡിപ്പോ കേന്ദ്രീകരിച്ചാണ് ഇതിന്‍റെ പ്രവർത്തനം. സംസ്ഥാനത്തെ ഇതര ഡിപ്പോകളിൽ നിന്നും പത്തനംതിട്ടയിലെത്തിക്കുന്ന യാത്രക്കാരെ പത്തനംതിട്ട ഡിപ്പോയുടെ ബസിലാണ് അടവി വഴി ഗവിയിലും മടക്കയാത്രയിൽ പരുന്തുംപാറയിലും എത്തിച്ച് പത്തനംതിട്ടയിൽ തിരികെ എത്തിക്കുന്നത്.


പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്ക് 170 ട്രിപ്പുകൾ

ആറന്മുള വള്ളസദ്യയോടനുബന്ധിച്ച് കെഎസ്ആർടിസി ക്രമീകരിച്ച പഞ്ചപാണ്ഡവ ക്ഷേത്രയാത്രകൾക്ക് ഇക്കുറി 170 ട്രിപ്പുകൾ. ഇക്കൊല്ലത്തെ വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കുന്നതിനാൽ കെഎസ്ആർടിസിയുടെ യാത്രകളും അന്നു പൂർത്തിയാകും.

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും കവിയൂർ ഗുഹാക്ഷേത്രവും ചേർത്തു തയാറാക്കിയതാണ് ബജറ്റ് ടൂറിസം പദ്ധതി. കെഎസ്ആർടിസിയുടെ പദ്ധതിക്ക് ആറന്മുള പള്ളിയോട സേവാസംഘവും പൂർണ പിന്തുണ നൽകി.

ഒക്ടോബർ രണ്ടുവരെ 170 ട്രിപ്പുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 8000 ലേറെ ആളുകൾ യാത്രയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം ഇരട്ടിയായി. ഒക്ടോബർ രണ്ടിനു മാത്രം 12 ബസുകൾ ആറന്മുളയിൽ എത്തും. ആറന്മുള ക്ഷേത്രത്തിൽ രാവിലെ 10.30 ഓടെ എത്തുന്ന തരത്തിലാണ് ക്രമീകരണം.

ക്ഷേത്രദർശനവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും ചടങ്ങുകളും സഞ്ചാരികൾക്ക് കാണാനാകും. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വള്ളസദ്യയിലും പങ്കാളിയാകാം. വള്ളസദ്യയുടെ പണം പള്ളിയോട സേവാസംഘത്തിന് അടയ്ക്കണം. ഇതുൾപ്പെടെയാണ് യാത്രയ്ക്കു കെഎസ്ആർടിസി ചെലവ് കണക്കാക്കിയിരിക്കുന്നത്.